Friday, May 18, 2012   8:00 PM IST
Vaartha BlogRSS
Loading
ഫോര്‍ട്ട്കൊച്ചിയില്‍ ഒരു 'കൊച്ചു' വില്‍പ്പന
Published : Wednesday, November 12, 2008
|
  
Text Size
ഫോര്‍ട്ടുകൊച്ചി

സ്വന്തം ലേഖകന്‍

വിനോദസഞ്ചാരകേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ വിദേശികള്‍ക്കു പിന്നില്‍ക്കൂടുന്ന കച്ചവടക്കാരു ടെ കാഴ്ചയില്‍ കൗതുകമില്ല. എന്നാല്‍ ഇന്നലെ പിച്ചവച്ചുതുടങ്ങി യ വിദേശിക്കുരുന്നിന്റെ കച്ചവടം വിദേശികളിലും നാട്ടുകാരിലും ഏറെ കൗതുകമുണര്‍ത്തി. സ്വീഡിഷുകാരന്‍ ഡേവിഡിന്റെ മകന്‍ ജൊനാഥനാണു കഥയിലെ നായകന്‍. ഡേവിഡിന്റെ യും കുടുംബത്തിന്റെയും പിന്നാ ലെ പതിവുപോലെ കച്ചവടക്കാര്‍ കൂടി. അവരുടെ രീതികളും പെരുമാറ്റവും ഈ കുരുന്ന്‌ അതേപടി പകര്‍ത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കു കൗതുകം. പാര്‍ക്കില്‍ വീണുകിടന്നിരുന്ന ഇലകളും ഉണക്കക്കൊമ്പുകളുമായിരുന്നു ജൊനാഥന്റെ കച്ചവടസാമഗ്രികള്‍. ഇവ കൈയില്‍ അടുക്കിപ്പിടിച്ചു തദേശീയനെ ന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും അടുക്കലും വില്‍ക്കാന്‍ചെന്നു. കാക്കിരാക്കിരോരെ എന്നു വിളിച്ചുചൊല്ലിക്കൊണ്ടായിരുന്നു കച്ചവടം. കച്ചവടമെന്തെന്നു ഡേവിഡി നും അജ്ഞാതം. വടി എന്തിനുള്ളതെന്നു ചോദിച്ചാല്‍ മറുപടി ക്ക്‌ ഒരു പഞ്ഞവുമില്ല. കൊതുകിനെ ഓടിക്കാം, പട്ടി യെ ഓടിക്കാം എന്നൊക്കെയായിരുന്നു ഇംഗ്ലീഷിലുള്ള മറുപടി. വില എത്രയെന്നു ചോദിക്കൂ, ജൊനാഥന്‍ പറയും, വണ്‍ റുപ്പി!.ഡേവിഡും കുടുംബവും കഴി ഞ്ഞ അഞ്ചു മാസമായി ചെന്നെയില്‍ താമസിക്കുന്നു. അവിടെ ഒരു സ്കൂളിലെ മ്യൂസിക്‌ ടീച്ചറാണ്‌ ഡേവിഡ്‌.

Rate This News :
Latest News