Tuesday, February 09, 2010   3:56 PM IST
Supplements
Home>> Headlines
Latest News
ജമ്മു കശ്മീരില്‍ തൂക്കു നിയമസഭ
Sunday, December 28, 2008
|
|
|
ശ്രീനഗര്‍‍

ജമ്മു-കശ്മീര്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍, തൂക്കു നിയമസഭ ഉറപ്പായി. 87-അംഗ നിയമസഭയില്‍ 28 സീറ്റ് നേടിയ നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 21 സീറ്റുമായി പിഡിപി രണ്ടാമത്. 17 സീറ്റുള്ള കോണ്‍ഗ്രസിന്റെ നിലപാട് മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകം.

കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ള സംസ്ഥാന നേതൃത്വത്തിനും ഈ സാധ്യതയോടാണു താത്പര്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പ്രിയം പിഡിപിയോടാണ്. പക്ഷേ, കഴിഞ്ഞ നിയമസഭയില്‍ പിഡിപി - കോണ്‍ഗ്രസ് ഭരണ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം മറക്കാറായിട്ടില്ല.

പാര്‍ലമെന്റില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച സമയത്ത് കേന്ദ്ര സര്‍ക്കാരിനു ശക്തമായ പിന്തുണയുമായി ഉമര്‍ അബ്ദുള്ള രംഗത്തുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ നാഷണല്‍ കോണ്‍ഫറന്‍സിനു ലഭിക്കാനാണു സാധ്യത. അങ്ങനെ വന്നാല്‍ ഫറൂഖ് അബ്ദുള്ള ഒരിക്കല്‍ക്കൂടി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും.

ജമ്മു മേഖലയില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ബിജെപിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അദ്ഭുതം സൃഷ്ടിച്ചത്. അമര്‍നാഥ് പ്രശ്നം മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടതു പാര്‍ട്ടിക്കു ഗുണമായി. കഴിഞ്ഞ നിയമസഭയില്‍ ഒരംഗം മാത്രമുണ്ടായിരുന്ന പാര്‍ട്ടി ഇത്തവണ 11 സീറ്റ് നേടി.

ആരുമായും സഖ്യത്തിനില്ലെന്നും പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്നും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള പിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ വിദൂര സാധ്യതകള്‍ പോലും നിലവിലില്ല. കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാരില്‍ ഉമര്‍ അബ്ദുള്ള മന്ത്രിയായിരുന്നു എങ്കിലും മേലില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നാണ് പാര്‍ട്ടി നിലപാട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code