Published:14 June 2019
കൊച്ചി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ് മെയ്ഡ് സോപ്പാണ് മെഡിമിക്സിന്റെ നിർമാതാക്കള്‍ എവിഎ ഗ്രൂപ്പ് 50-ാം വാര്‍ഷിക നിറവില്‍. ലോകം അസൂയയോടെ നോക്കുന്ന വിജയത്തിനു പിന്നില്‍ ഒരു കഥയുണ്ട് അര്‍പ്പണ ബോധത്തിന്റെ വിജയത്തിന്റെ കഥ. ആയുര്‍വേദ സോപ്പെന്നതില് ചന്ദ്രിക ഇടംപിടിച്ചപ്പോള്‍ തൊട്ടുപിറകെ മെഡിമിക്സും രംഗത്തെത്തുകയായിരുന്നു. ചന്ദ്രിക പിന്നീട് വമ്പന്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും മെഡിമിക്സ് ഇന്നും മലയാളിയുടെ സ്വന്തമാണ്.
മലയാളിയും ഇന്ത്യന്‍ റെയ്ൽവെയിൽ ഡോക്റ്ററുമായിരുന്ന വി.പി. സിദ്ധന് 1969ലാണ് ചെന്നൈയില്‍ മെഡിമിക്സ് സോപ്പിന്റെ നിർമാണത്തിന് തുടക്കമിട്ടത്. രണ്ടു സംസ്ഥാനങ്ങളിലേക്കും കമ്പനിയും ഉത്പന്നവും എത്തിയത് ഉപയോക്താക്കളുടെ വിശ്വസ്യത ആര്‍ജിച്ചുകൊണ്ടാണ്. 2007ല്‍, അദ്ദേഹത്തിന്റെ അനന്തരവന് ഡോ.എ.വി. അനൂപിന്റെ നേതൃത്വത്തില്‍ എവിഎ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. അതോടെ കമ്പനി കൂടുതല്‍ പ്രൊഫഷണലായി.
മാര്‍ക്കറ്റ് ലീഡര്‍
ഇപ്പോള്‍ സോപ്പിന് പുറമേ ഹാന്‍ഡ് വാഷ്, സോപ്പ് ശ്രേണിയില്‍ ഗ്ലിസറിന്‍, ചന്ദന വേരിയന്റുകള്‍, എഫ്എംസിജി മേഖലയില്‍ കെയ്ത്ര, ഭക്ഷ്യോത്പന്ന രംഗത്തെ മേളം ബ്രാന്‍ഡുകളും ഗ്രൂപ്പിനുണ്ട്. ദക്ഷിണേന്ത്യയാണ് എവിഎ ഗ്രൂപ്പിന് കീഴിലുള്ള മെഡിമിക്സിന്റെ വിപണി. തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക എന്നിവിടങ്ങളിലായി ആറു പ്ലാന്റുകളുണ്ട്. ഹാന്‍ഡ്-മെയ്ഡ് സോപ്പ് വിഭാഗത്തില്‍ ഗ്രൂപ്പിന്റെ വിപണി വിഹിതം 4-6 ശതമാനമാണ്. ആയുര്‍വേദ വിഭാഗത്തില്‍ മാര്‍ക്കറ്റ് ലീഡറാണ് ഇന്ന് കമ്പനി.
പുതിയ മേഖല
രണ്ടുവര്‍ഷത്തിനകം ബോഡിവാഷ്, ഷാംപൂ, ഹെയര്‍ ഓയില്‍ എന്നിവയും വിപണിയിലെത്തിക്കും. കഴിഞ്ഞവര്‍ഷം 300 കോടി രൂപയായിരുന്നു ഗ്രൂപ്പിന്റെ വിറ്റുവരവ്. 2020ല്‍ ഇത് 500 കോടി രൂപയിലെത്തും. മൂന്നുവര്‍ഷം മുമ്പ് ഗ്രൂപ്പ് ഏറ്റെടുത്ത മേളത്തിന്റെ വിറ്റുവരവ് 30 കോടി രൂപയില്‍ നിന്ന് ഈവര്‍ഷം 50 കോടി രൂപയിലെത്തും. ആയുര്‍വേദത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഗ്രൂപ്പ് കാക്കനാട് നിർമിച്ച സഞ്ജീവനം ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
കരുത്ത് തൊഴിലാളികള്‍
എല്ലാത്തിനും മെഷീനുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് യന്ത്രങ്ങള്‍ക്കൊപ്പം നില്ക്കുന്ന വേഗതയില്‍ കൈകൊണ്ട് സോപ്പുണ്ടാക്കി, പായ്ക്ക് ചെയത്, സീല്‍ ചെയ്തിറക്കുന്ന ജീവനക്കാരാണ് തങ്ങള്‍ക്കുള്ളതെന്ന് മെഡിമിക്സിന്റെ നിര്‍മാതാക്കളായ എവിഎ ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റര്‍ ഡോ. എ.വി. അനൂപ് പറയുന്നു. ലോകത്തെ മലയാളികളില്‍ ഇടംപിടിക്കുന്ന മെഡിമിക്സ് ഇന്ത്യന്‍ ഹോട്ടലുകളിലെ ബാത്ത് റൂം കിറ്റിലെ സ്ഥിരം താരമാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളിലും മെഡിമിക്സിനെ മിനി സോപ്പിനെ കാണാം.
കുട്ടിസോപ്പിനു പിന്നിലെ കഥ
ഹാന്‍ഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന്റെ ബാറുകള്‍ 75 ഗ്രാം ഭാരത്തിലുള്ള സോപ്പുകളായി മുറിക്കുമ്പോള്‍ കുറേയേറെ ചെറിയ സോപ്പ് കഷണങ്ങള്‍ ബാക്കി വരുമായിരുന്നു. ''വിപണിയിലുള്ള സോപ്പുകളുടെ ഭാരത്തിലുള്ളവയായിരുന്നില്ല ഇവ. എന്നാല്‍ അതില്‍ കുറഞ്ഞ അളവിലുള്ള മിനി സോപ്പ് നിര്‍മിക്കാനും സാധിക്കുമായിരുന്നു. പക്ഷേ മിനി സോപ്പ് എവിടെ വില്‍ക്കും? വെറുതെ സാംപ്ലിംഗിന് മാത്രമായി വിനിയോഗിക്കാതെ അതില്‍ നിന്നും പുതിയൊരു വിപണി കൂടി കണ്ടെത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെഡിമിക്സ് മിനി സോപ്പിന് മാത്രമായി ചെറിയൊരു മാര്‍ക്കറ്റിംഗ് ടീമിനെ നിയോഗിച്ചു. '1990കളുടെ ആദ്യ വര്‍ഷങ്ങളിലായിരുന്നു അത്. 100 ഹോട്ടലുകളുകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അല്ലെങ്കില്‍ അത്രയും ഹോട്ടല്‍ ലഭിച്ചാല്‍ വിജയിച്ചുവെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഇന്ന് 6000ത്തിലധികം ഹോട്ടലുകളില്‍ മെഡിമിക്സ് മിനി സോപ്പുണ്ട്.
ലക്ഷ്യം
സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി നിലനില്‍ക്കുകയാണ് എവിഎ ഗ്രൂപ്പിന്റെ ലക്ഷ്യം. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി, പ്ലാന്റുകൾ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കും. ഒരുവര്‍ഷം നീളുന്ന 50-ാം വാര്‍ഷികം സഹോദര ഗ്രൂപ്പായ ചോലയിലുമായി ചേര്‍ന്നായിരിക്കും ആഷോഘിക്കുകയെന്ന് ഡോ. അനൂപും ഡയറക്റ്റര്‍ വിവേക് വേണുഗോപാലും പറഞ്ഞു.