രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:17 June 2019
ഇടുക്കി: പാഞ്ചാലിമേട്ടിലെ കുരിശുകൾ തിരക്കിട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് ജില്ലാ കലക്റ്റർ എച്ച്. ദിനേശൻ. റവന്യൂ ഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് കലക്റ്റർ.
എന്നാൽ കുരിശുകളെ സംബന്ധിച്ചുള്ള വിവാദം മതസൗഹാർദം തകർക്കാനുള്ള ശ്രമമാണെന്ന് പഞ്ചാലിമേട് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ആരോപിച്ചു.
ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ പാഞ്ചാലിമേട്ടിലെ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് പള്ളി ഭാരവാഹികള്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂ ഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിടിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചു.
ഇതിനാൽ ഇപ്പോഴുണ്ടായ വിവാദത്തെ തുടർന്ന് പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നാണ് ഇടുക്കി ജില്ലാ കലക്റ്റർ എച്ച്. ദിനേശൻ പറയുന്നത്. അടുത്തിടെ സ്ഥാപിച്ച മരകുരിശുകൾ നീക്കാൻ പള്ളി ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയുണ്ട്. കാലങ്ങളായുള്ള കുരിശിന്റെയും അമ്പലത്തിന്റെയും കാര്യത്തിൽ കൂടിയാലോചന വേണമെന്നും അദ്ദേഹം പറയുന്നത്.
അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റി തന്നെ പറയുന്നത്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തു. മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസെടുത്തിരിക്കുന്നത്.