ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:03 December 2019
ബാസിൽ: ജീവിച്ചിരിക്കെ സ്വന്തം മുഖമുദ്രയോടെയുള്ള നാണയം കാണാൻ അവസരം ലഭിച്ച ആദ്യ വ്യക്തിയായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. രാജ്യത്തിനായി നേടിയ 20 ഗ്രാന്സ്ലാം കിരീടങ്ങളെ പ്രതിനിധീകരിച്ച് 20 ഫ്രാങ്കിന്റെ വെള്ളിനാണയങ്ങളിലാണ് താരത്തിന്റെ മുഖം നല്‍കിയിരിക്കുന്നത്. ഫെഡററുടെ മാസ്റ്റർപീസായ ബാക്ക് ഹാന്‍ഡ് ഷോട്ട് കളിക്കുന്ന അതേ ചിത്രമാണ് നാണയത്തിൽ. അമ്പതു ഫ്രാങ്കിന്റെ സ്വര്‍ണനാണയങ്ങളും അടുത്ത മേയിൽ ഫെഡററുടേതായി വിപണിയിലെത്തും.
ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ്സൈ്റ്റിലൂടെ വെള്ളി നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. ഒരു ലക്ഷത്തിനുടത്ത് നാണയങ്ങള്‍ ജനുവരിയില്‍ വിപണിയിലെത്തും. സ്വിറ്റ്സർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമാണ് ജീവിച്ചിരിക്കെ ഒരാളുടെ പേരിൽ നാണയം പുറത്തിറക്കുന്നത്. രാജ്യത്തിന് പലവിധ സേവനങ്ങൾ നൽകിയ മൺമറഞ്ഞ പ്രമുഖരെയാണ് സാധാരണഗതിയിൽ നാണയങ്ങളിൽ ഉൾപ്പെടുത്തുക.
1981ല്‍ സ്വിസ് തലസ്ഥാനമായ ബാസിലിലാണ് ഫെഡറര്‍ ജനിച്ചത്. അമ്മ ദക്ഷിണാഫ്രിക്കകാരിയായതിനാല്‍ അവിടത്തെ പൗരത്വവുമുണ്ടെങ്കിലും ഫെഡറര്‍ രാജ്യാന്തര തലത്തില്‍ സ്വിറ്റ്സർലൻഡിനെ പ്രതിനിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതുല്യമായ ഈ അംഗീകാരത്തിനും ആദരവിനും സ്വിറ്റ്സർലൻഡിനോടും സ്വിസ് മിന്റിനോടും നന്ദിയുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.