ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 December 2019
തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5.45 ഓടെ ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ടീമുകളെ കെസിഎ ഒഫീഷ്യൽസ് സ്വീകരിക്കും. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും. ഇരു ടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും.
രണ്ട് പിച്ചുകളും നാല് പ്രാക്റ്റീസ് പിച്ചുകളും തയാർ
സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്റ്റീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ് തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ ബിജു അറിയിച്ചു. തിരുവനന്തപുരം ജില്ലാ കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന് സ്റ്റേഡിയം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
ടീം:
ഇന്ത്യ: വീരാട് കൊഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ശിവം ദുബേ, റിഷഭ് പന്ത്, സഞ്ജു സാംസണ്, മനീഷ് പാണ്ഡേ, മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.
വെസ്റ്റിന്‍ഡീസ്: കിറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ബ്രന്‍ഡന്‍ കിങ്, ദേനെഷ് റാംദിന്‍, ഷെല്‍ഡന്‍ കോട്ട്രല്‍, എവിന്‍ ലേവിസ്, ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, നിക്കോളാസ് പുരേന്‍, ഖറി പിറേ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഹെയ്ഡെന്‍ വാള്‍ഷ്, കെസ്റിക് വില്യംസ്.