കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:27 February 2021
തിരുവനന്തപുരം: 2018ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ പത്തനംതിട്ടയിലെ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നതില് നിര്‍മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗുണഭോക്താക്കള്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, മെഴുവേലി, കടമ്പനാട് എന്നിവിടങ്ങളില്‍ നിര്‍മിച്ച 23 വീടുകളാണ് വെള്ളിയാഴ്ച ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിലൂടെ മുഖ്യമന്ത്രി കൈമാറ്റം ചെയ്തതായി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സൗജന്യമായി നല്കിയ സ്ഥലത്തിനു പുറമെ ചിറ്റാറില്‍ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് വാങ്ങി നല്കിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സമൂഹത്തോട് പ്രതിബദ്ധയുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് അധ്യക്ഷനായ ചടങ്ങില്‍ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഹെഡ് ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വിപി ആന്‍ഡ് ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) മനോജ് രവി എന്നിവര്‍ പങ്കെടുത്തു.
മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന്റെ വര്‍ഷങ്ങളായി നടത്തിവരുന്ന സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. മൊത്തം 4.88 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷന് ചെലവിടുന്നത്. കേരള സര്‍ക്കാരാണ് വീടുകള്‍ ആവശ്യമുള്ളവരെ തെരഞ്ഞെടുത്തത്. 48 വീടുകളിലെ ബാക്കിയുള്ള 25 വീടുകള്‍ കടപ്ര, അയിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. മെഴുവേലി, കടമ്പനാട്, കടപ്ര, അയിരൂര്‍ എന്നിവിടങ്ങളില്‍ വീടു വെയ്ക്കാനുള്ള സ്ഥലങ്ങള്‍ കേരള സര്‍ക്കാര്‍ നല്കിയപ്പോള് ചിറ്റാറില്‍ വീടു വെച്ച 30 സ്ഥലവും മുത്തൂറ്റ് പാപ്പച്ചന് ഫൗണ്ടേഷന് തന്നെ വാങ്ങി നല്‍കുകയായിരുന്നു.