തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്
Published:04 September 2021
തിരുവാര്‍പ്പില്‍ ശ്രീകൃഷ്ണ ക്ഷേത്രം പേരുപേലെ തന്നെ വ്യത്യസ്തമാണ് ഇവിടുത്തെ രീതികളും. കോട്ടയം നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ മാറി മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 1500 വര്‍ഷത്തോളം പഴക്കമുണ്ട്. ക്ഷേത്രത്തിലെ ചതുര്‍ഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂലമാണ് ക്ഷേത്രത്തിനും ഇത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിനും തിരുവാര്‍പ്പ് എന്ന പേര് വീണത്.
എല്ലാ ദിവസവും രാവിലെ 2-മണിക്ക് തിരുവാര്‍പ്പ് ക്ഷേത്രത്തിൽ നടതുറക്കും. 3 മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിന്റെ നിവേദ്യവും ഭഗവാന് സമര്‍പ്പിക്കും. തിരുവാര്‍പ്പില്‍ വാഴുന്ന ഭഗവാന് വിശപ്പ് സഹിക്കാന്‍ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്രനേരത്തെ നട തുറക്കുന്നതും, നിവേദ്യം അര്‍പ്പിക്കുന്നതും. ഇതുമൂലം തന്നെ ഗ്രഹണ ദിവസം പോലും ക്ഷത്രം അടച്ചിടാറില്ല.
ക്ഷേത്രത്തിന്റെ ഐതീഹ്യം
പാണ്ഡവരുടെ വനവാസകാലത്ത് ആരാധിക്കുന്നതിനായി ഭഗവാന് ശ്രീകൃഷ്ണന് സമ്മാനിച്ചതാണ് ഈ വിഗ്രഹം എന്നാണ് വിശ്വാസം. വനവാസത്തിനൊടുവില്‍ അജ്ഞാതവാസത്തിനായി പാണ്ഡവര്‍ തിരിക്കുന്നതിനു മുമ്പ് ഇന്നത്തെ ചേര്‍ത്തല പ്രദേശത്ത് താമസിച്ചിരുന്ന ആളുകള്‍ ഈ വിഗ്രഹം പാണ്ഡവരോട് ആവശ്യപ്പെടുകയും, വിഗ്രഹം നല്‍ക്കുകയും ചെയ്തു. പക്ഷേ, കുറച്ചുകാലത്തിനു ശേഷം പട്ടിണിയും പരിവട്ടവും മൂലം വിഗ്രഹത്തെ യഥാവിധി ആരാധിക്കാന്‍ സാധിക്കാതെ വന്നതോടെ ജനങ്ങള്‍ അത് സമുദ്രത്തില്‍ ഉപേക്ഷിച്ചു.
തുടര്ന് യുഗങ്ങള്‍ക്ക് ശേഷം വള്ളത്തില്‍ സമുദ്രയാത്ര ചെയ്യുകയായിരുന്ന വില്വമംഗലത്ത് സ്വാമിയാര്‍ക്ക് (പദ്മപാദ ആചാര്യര്‍ ആണെന്നും പറയപ്പെടുന്നു) ഈ വിഗ്രഹം ലഭിക്കുകയും യാത്രക്ക് ഒടുവില്‍ ഇന്നത്തെ തിരുവാര്‍പ്പ് പ്രദേശത്ത് എത്തുമ്പാള്‍ ശക്തമായ കാറ്റും മഴയും കാരണം തന്റെ തുടര്‍ന്നുള്ള യാത്ര സാധിക്കാതെ വന്ന സ്വാമിയാര് വിഗഹം അവിടെക്കണ്ട ഒരു ഉരുളിക്കുള്ളില്‍ സൂക്ഷിക്കുകയും യാത്ര തുടരുകയും ചെയ്തു. പിന്നീട് തിരിച്ചുവന്ന് ഉരുളിയില്‍ നിന്ന് വിഗ്രഹം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഉരുളിയില്‍ ഉറച്ചുപോയതായാണ് സ്വാമിയാര് കണ്ടത്. കുന്നന് കാരി മേനോന് എന്നാളുടെ ഭൂമിയും ഉരുളിയും ആയിരുന്നു അത് വിവരമറിഞ്ഞ മേനോന് തന്റെ സ്ഥലവും ഉരുളിയും അമ്പല നിര്‍മ്മാണത്തിനായി വിട്ടുനല്‍കുകയും മടപ്പമ്പ് സ്വാമിയാര് എന്ന ഋഷിവര്യന്റെ സഹായത്തോടെ അമ്പലം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്യു എന്നാണ് ഐതിഹ്യം.