Published:06 December 2021
മലയാള ത്തിലെ ആദ്യകാല ഹിന്ദി സിനിമാപ്പാട്ടുകാരൻ അന്തരിച്ച തോപ്പിൽ ആൻ്റോ ഒരു കാലത്ത് അങ്കമാലി ടൗണിൽ സുഹൃത്തുക്കൾക്കുമൊപ്പം ദിവസവും സന്നിഹിതനായിരുന്നു.1970കളിൽ ടിബി ജംഗ്ഷനിൽ അങ്കമാലി യിലെ ആദ്യത്തെ മ്യൂസിക് ക്ലബ്ബ് "ബാംഗ് ബീറ്റ്സി"ൻ്റെ പ്രാക്ടീസ് ചെയ്യുന്ന സമയത്തും പരിപാടികൾക്കും സ്ഥിരം ഉണ്ടായിരുന്നു.ഞാൻ ക്ലബ്ബിന്റെ പ്രസിഡന്റ്.അതിലെ മുഖ്യ ഗായകൻ അന്തരിച്ച പ്രശസ്ത നടൻ ഭരത് പി.ജെ. ആൻ്റണിയുടെ നാടക സംഘത്തിലെ പാട്ടുകാരൻ അങ്കമാലി പുളിക്കൽ പി. ജെ. വർഗ്ഗീസ്.അന്ന് തബല വായിക്കുന്ന ചുമട്ടുതൊഴിലാളി യായിരുന്ന പി.കെ.ജോണിക്ക് നിർദ്ദേശങ്ങൾ നൽകി യിരുന്നത് വർഗ്ഗീസിന്റെ ബന്ധുവായ കൊച്ചാൻ്റിയായിരുന്നു.യേശുദാസിൻ്റെ തബലിസ്റ്റായിരുന്നു പച്ചാളത്ത്കാരൻ കൊച്ചാൻ്റി.ഇവരെല്ലാം ചേർന്നുള്ള താണ് സംഗീത സാന്ദ്രമായ സാധാരണ സായാഹ്നം.സൗഹൃദ ലഹരി മൂക്കുമ്പോഴേയക്കും ഞാൻ വീട്ടിൽ പോയി രിക്കും.
തോപ്പിലാൻ എന്ന് സുഹൃത്തുക്കൾ വിളിച്ച് വന്നിരുന്ന തോപ്പിൽ ആൻ്റോയുടെ അങ്കമാലിയിലെ പ്രധാന സഹായി ആയിരുന്നു മണപ്പറമ്പി ആൻ്റണി മാഷ്.നിവൃത്തികേട് വരുമ്പോൾ അങ്കമാലിക്കെത്തിയിരുന്ന ആൻ്റോ സന്തുഷ്ടനായിട്ടായിരിക്കുംഇടപ്പള്ളിയിലേയ്ക്ക് മടങ്ങുക.കേരളത്തിലെ ഏറ്റവും തിരക്കേറിയ ഹിന്ദി ഗാനമേള പരിപാടി ക്കാരനായി മാറിയ ആൻ്റോ ശ്രദ്ധയാകർഷിച്ചു വന്നത് സ്റ്റേജിൽ പാടുന്നതോടൊപ്പം കിഷോർ കുമാറിന്റെ സ്റ്റൈലിൽ ആടി ക്കൊണ്ടായിരുന്നു.മലയാള ത്തിലെ ആദ്യത്തെ ആടിപ്പാടി പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയ കലാകാരൻ ആൻ്റോ ആണ്.അക്കാലത്ത് ആൻ്റോയ്ക്ക അങ്കമാലി ഒരു ഇടത്താവളമായിരുന്നു.ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അങ്കമാലി ഒരു ആശ്വാസകേന്ദ്രമായിരുന്നു.എന്റെ പ്രിയ സുഹൃത്തിന് പ്രണാമം.