പ്രതീക്ഷയോടെ ഓഹരി നിക്ഷേപകര്‍

ബിഎസ്ഇ ഐറ്റിസൂചിക 3.69 ശതമാനം ഉയര്‍ന്നു. ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി, റിയാലിറ്റി സൂചികകള്‍ മൂന്നു ശതമാനത്തിനു മുകളില്‍ നേട്ടം കൈവരിച്ചു.
പ്രതീക്ഷയോടെ ഓഹരി നിക്ഷേപകര്‍

#ഉദയഭാനു

കാലാവസ്ഥാ വിഭാഗത്തില്‍ നിന്നുള്ള പ്രവചനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ഇന്ത്യന്‍ ഓഹരി നിക്ഷേപകര്‍. മണ്‍സൂണ്‍ ഇക്കുറി അനുകൂലമായിരിക്കുമെന്ന വിലയിരുത്തലുകള്‍ കാര്‍ഷികോല്‍പാദനം ഉയര്‍ത്താന്‍ അവസരം ഒരുക്കുമെന്നതിനൊപ്പം നാണയപെരുപ്പ ഭീഷണികളില്‍ നിന്നും രാജ്യത്തിനു രക്ഷ പകരുമെന്നത് മുന്നേറ്റത്തിനു വേഗത സമ്മാനിക്കാം. എഫ്എംസിജി ഓഹരികളില്‍ പിടിമുറുക്കാന്‍ വരുംദിനങ്ങളില്‍ വിദേശഫണ്ടുകള്‍ക്ക് ഒപ്പം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും ഉത്സാഹിക്കും. നിഫ്റ്റിസൂചിക 281 പോയിന്‍റും ബോംബെ സെന്‍സെക്‌സ് 737 പോയിന്‍റും കഴിഞ്ഞവാരം ഉയര്‍ന്നു.

വിപണി ഈ വാരം ഉറ്റു നോക്കുന്നത് ജിഡിപിഡാറ്റ, വാഹനവില്‍പ്പന, ലോഹകമ്പനികളുടെ ഉല്‍പ്പാദന കണക്കുകളെയാണ്. യുഎസ് ബാങ്കിങ് മേഖലയില്‍ നിന്നുള്ള പുതിയ വിവരങ്ങളും നിക്ഷേപകരില്‍ സ്വാധീനം ചെലുത്തും.

ബിഎസ്ഇ ഐറ്റിസൂചിക 3.69 ശതമാനം ഉയര്‍ന്നു. ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി, റിയാലിറ്റി സൂചികകള്‍ മൂന്നു ശതമാനത്തിനു മുകളില്‍ നേട്ടം കൈവരിച്ചു. നിഫ്റ്റി മെറ്റല്‍സൂചിക 5.6 ശതമാനവും ഫാര്‍മ നാല് ശതമാനവും മീഡിയ, ഹെല്‍ത്ത്‌കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകളും മുന്നേറി.

മുന്‍നിര ഓഹരിയായ ഐറ്റിസി 5.67 ശതമാനം മികവില്‍ 443 രൂപയായി. സണ്‍ ഫാര്‍മ, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ നാല് ശതമാനം മുന്നേറിയപ്പോള്‍ ഇന്‍ഫോസീസ്, റ്റിസിഎസ്, മാരുതി ഓഹരി വിലകള്‍ മൂന്ന് ശതമാനം തിളക്കം കാഴ്ച്ച വെച്ചു. ആര്‍ഐഎല്‍, എസ്ബിഐ, എംആന്‍റ്എം, ടാറ്റാസ്റ്റീല്‍, ഇന്‍ഡസ് ബാങ്ക്, എയര്‍ടെല്‍, എച്ച്‌യുഎല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരി വിലകളും ഉയര്‍ന്നു. ടാറ്റാ മോട്ടേഴ്‌സ്, എച്ച്ഡിഎഫ്സി,എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നു.

ബോംബെ സൂചിക 61,729 പോയിന്‍റില്‍ നിന്നും നേട്ടത്തോടെയാണ് പിന്നിട്ട വാരം ട്രേഡിങ്ങിനു തുടക്കം കുറിച്ചത്. ഒരവസരത്തില്‍ ഫണ്ടുകളുടെ പ്രോഫിറ്റ് ബുക്കിങില്‍ സൂചിക 61,483 ലേയ്ക്കു തളര്‍ന്നതിനിടയില്‍ പുതിയ വാങ്ങലുകള്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കാണിച്ച ഉത്സാഹം സെന്‍സെക്‌സിനെ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 62,529 പോയിന്‍റില്‍ എത്തിച്ചു. വെളളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ സൂചിക 62,501 പോയിന്‍റിലാണ്. വിപണിയുടെ ചലനങ്ങള്‍ നീരിക്ഷിച്ചാല്‍ സൂചിക 64,000 റേഞ്ചിനെയാണ് ഉറ്റു നോക്കുന്നത്. ജൂണ്‍ രണ്ട് വരെയുള്ള കാലയളവില്‍ സൂചിക 61,800 ലെ ആദ്യ താങ്ങ് നിലനിര്‍ത്തി 62,860 - 63,200 പോയിന്‍റിലേയ്ക്ക് ഉയരാന്‍ ശ്രമം നടത്താം.

പിന്നിട്ടവാരം ഓപ്പറേറ്റര്‍മാര്‍ മെയ് സീരീസ് സെറ്റില്‍മെന്‍റ് വേ‌ളയിലെ ഷോട്ട് കവറിങ് കാണിച്ച ഉത്സാഹം സൂചികയുടെ കുതിപ്പിന് അവസരം ഒരുക്കി. നിഫ്റ്റി തൊട്ട് മുന്‍വാരത്തിലെ 18,203ല്‍ നിന്നും നേട്ടത്തോടെയാണ് ഇടപാടുകള്‍ക്കു തുടക്കം കുറിച്ചത്. ആഭ്യന്തര വിദേശ ഫണ്ടുകളില്‍ നിന്നുള്ള വാങ്ങല്‍ താല്‍പര്യം കനത്തതോടെ നിഫ്റ്റി സൂചിക18,508 പോയിന്‍റ് വരെ കയറിയ ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 18,499 ലാണ്.

ജൂണില്‍ നിഫ്റ്റി റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെക്കുമെന്ന കണക്കുക്കൂട്ടലിലാണു വലിയൊരു വിഭാഗം നിക്ഷേപകര്‍. ഒരു കുതിപ്പിന് അവസരം ലഭിച്ചാല്‍ സൂചിക18,888 പോയിന്‍റിലെ പ്രതിരോധം തകര്‍ക്കും. ഈവാരം വിപണി 18,298 ലെ താങ്ങ് നിലനിര്‍ത്തി 18,600-18,700 ലേയ്ക്ക് ഉയരാന്‍ നീക്കം നടത്താം. വിപണിയുടെ താങ്ങ് 18,100 പോയിന്‍റിലാണ്.

മിഡ്ക്യാപ്‌ സൂചിക 26,705 പോയിന്‍റ് വരെ ഉയര്‍ന്നു മികവ് കാണിച്ചു. 2021 ഒക്ടോബറില്‍ 19 രേഖപ്പെടുത്തിയ 27,246 ലെ റെക്കോര്‍ഡ് മണ്‍സൂണിന്‍റെ കടന്നു വരവിനടിയില്‍ തകര്‍ക്കാനാണു സാധ്യത.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 3231 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ടവാരം ശേഖരിച്ചു. ഈ മാസം അവരുടെ മൊത്തം നിക്ഷപം 20,607 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകള്‍ പോയവാരം 3482 കോടി രൂപ നിക്ഷേപിച്ചു.

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധന. രൂപ 82.66 ല്‍ നിന്നും 82.86 ലേയ്ക്കു ദുര്‍ബലമായ ശേഷം വെളളിയാഴ്ച്ച 82.56ലാണ്. ഈ വാരം രൂപ മികവിനു ശ്രമിച്ചാല്‍ 82.20 വരെ ശക്തി പ്രാപിക്കാം. വിദേശഫണ്ടുകളും എണ്ണ ഇറക്കുമതി സ്ഥാപനങ്ങളും മാസാന്ത്യമായതിനാല്‍ ഡോളറില്‍ പിടിമുറുക്കിയാല്‍ വിനിമയനിരക്ക് 82.87ലേയ്ക്ക് ദുര്‍ബലമാകാം.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ അഞ്ച് ആഴ്ച്ച കാലയളവില്‍ മൊത്തം769.93 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു. വിദേശനാണയ കരുതല്‍ ശേഖരം തുടര്‍ച്ചയായ മൂന്ന് ആഴ്ച്ചകളിലെ കുതിപ്പിന് ശേഷം അല്‍പ്പം താഴ്ന്നു. കരുതല്‍ശേഖരം 6.05 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.48 ബില്യണ്‍ ഡോളറായി.

ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം വില്‍പ്പന സമ്മര്‍ദത്തെ അഭിമുഖീകരിച്ചു. ഔണ്‍സിന് 1977 ഡോളറില്‍ ഇടപാടുകള്‍ തുടങ്ങിയ സ്വര്‍ണം വാരമധ്യം 1938 ലേയ്ക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 1946 ഡോളറിലാണ്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 72.96 ഡോളറിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com