ഒരു രാജ്യത്തിന്‍റെ പ്രതീക്ഷാനിര്‍ഭരമായ വികസനം

ആഗോളതലത്തില്‍ ആത്മീയ പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള ഊര്‍ജസ്വലമായ കേന്ദ്രമായി ഭാരതത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.
ഒരു രാജ്യത്തിന്‍റെ പ്രതീക്ഷാനിര്‍ഭരമായ വികസനം

സദ്ഗുരു ജഗ്ഗി വാസുദേവ്

ലോകത്ത് തങ്ങളുടേതായ മുദ്ര പുനഃസ്ഥാപിക്കാന്‍ അതിശയകരമായി തയാറെടുക്കുന്ന പുതിയ ഭാരതത്തിന്‍റെ പടിവാതില്‍ക്കലാണ് നാം ഇന്ന് നില്‍ക്കുന്നത്. രാജ്യത്തിന്‍റെ വളര്‍ച്ചയിലും വികസനത്തിലും മാത്രമല്ല, നമ്മുടെ ആത്മീയ ധര്‍മചിന്തയെ പുനഃസ്ഥാപിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, എല്ലാം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഭാരതത്തിന് നിലവില്‍ ലോകമെമ്പാടും ലഭിക്കുന്ന ബഹുമാനം ഉടലെടുത്തത്. ഈ സുപ്രധാന കാഴ്ചപ്പാടില്‍ ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അര്‍പ്പണബോധത്തോടെയുള്ള പരിശ്രമത്തിനും നേതൃത്വത്തിനും രാജ്യ നേതാക്കളെയും പ്രധാനമന്ത്രിയെയും ഞാന്‍ അഭിനന്ദിക്കുന്നു.

ആത്മീയ നവോത്ഥാനം

കാശി വിശ്വനാഥ് ഇടനാഴി സ്ഥാപിക്കുന്നതിലൂടെ കാശിയുടെ പരിവര്‍ത്തനം, കേദാര്‍നാഥ് - ബദരീനാഥ് ക്ഷേത്രങ്ങളുടെ വികസനം ഉള്‍പ്പെടുന്ന ബൃഹത്തായ ചാര്‍ധാം പദ്ധതി, ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്‍റെയും ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിന്‍റെയും പുനരുദ്ധാരണം എന്നിവ പൗരന്മാര്‍ക്ക് ഗുണം ചെയ്യുന്ന ഉദ്യമങ്ങളാണ്. ആഗോളതലത്തില്‍ ആത്മീയ പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള ഊര്‍ജസ്വലമായ കേന്ദ്രമായി ഭാരതത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.

പ്രകൃതിയോട് ഇഴചേര്‍ന്ന്

ഭാരതത്തിന്‍റെ ആത്മീയ പാരമ്പര്യം വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സവിശേഷമായ കാഴ്ചപ്പാടു നല്‍കുന്നു. ഇവയെ വെവ്വേറെ അസ്തിത്വങ്ങളായി കാണുന്നതിനുപകരം, എല്ലാ വസ്തുക്കളുടെയും പരസ്പര ബന്ധത്തിനും, അവയുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനപരമായ ഐക്യത്തിനും നമ്മുടെ പാരമ്പര്യം എപ്പോഴും ഊന്നല്‍ നല്‍കിയിട്ടുണ്ട്. തല്‍ഫലമായി എല്ലാ ജീവജാലങ്ങളേയും ബഹുമാനത്തോടെ കാണുന്നു. സുസ്ഥിര വികസനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും അടിസ്ഥാനമായി ഇത് വര്‍ത്തിക്കുകയും ചെയ്യുന്നു.

നിലവിലെ ഗവണ്മെന്‍റിന്‍റെ ഭരണകാലത്ത് നിരവധി പാരിസ്ഥിതിക സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെട്ടു. കാവേരി സംരക്ഷണ പ്രസ്ഥാനത്തിന്‍റെ ഫലമായി 13 നദികളുടെ പുനരുജ്ജീവനത്തിനായി 19,000 കോടി രൂപ അനുവദിച്ചത് ഇന്ത്യന്‍ ജനതയുടെ ജല സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. മലിനീകരണം കുറയ്ക്കുന്നതില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നമാമി ഗംഗേ പദ്ധതി ഇന്ത്യയുടെ പുണ്യനദിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ ഹരിതഭാവി പരിപോഷിപ്പിക്കുന്നതിനും നമ്മുടെ പങ്ക് നിര്‍വഹിക്കാന്‍ നാമെല്ലാം മുന്നോട്ടുവരണം. അതിനായി പ്രതിജ്ഞാബദ്ധരാകണം.

ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനം

നമ്മുടെ പ്രിയപ്പെട്ട ഭാരതം പോലെ പല മാനങ്ങളുള്ള വിശാലമായ രാജ്യത്ത്, ബഹുമുഖ വികസനം മാത്രമല്ല വേണ്ടത്. അതോടൊപ്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും പ്രാപ്യമാകുന്നതും സുസ്ഥിരവുമായ വികസനം അത്യന്താപേക്ഷിതമാണ്.

പുതിയ സംരംഭങ്ങള്‍ ഒരുവശത്ത് ഇന്ത്യയെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുകയും, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും സുതാര്യമായ ഭരണത്തിനു വഴിയൊരുക്കുകയും ചെയ്യുമ്പോള്‍, മറുവശത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനും അവ സഹായിക്കുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍, ശുചിത്വഭാരതയജ്ഞം പോലുള്ള കൂട്ടായ ബോധവല്‍ക്കരണ പദ്ധതികള്‍ എന്നിവ രാജ്യത്തുടനീളമുള്ള ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.

75 വര്‍ഷം,വളരുന്ന ഇന്ത്യ

നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍, ആഗോള തലത്തില്‍ നാം ശിരസുയര്‍ത്തി നിലകൊള്ളുന്നു എന്നത് അങ്ങേയറ്റം അഭിമാനകരവും സന്തോഷകരവുമാണ്. ജി20 അധ്യക്ഷതയുടെ ഈ വര്‍ഷത്തില്‍ മണ്ണ് പുനരുദ്ധാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ നേതൃത്വം വഹിക്കാന്‍ സാധിക്കുന്നത് നമുക്ക് മികച്ച അവസരമാണ്.

വ്യക്തിഗത സംരംഭങ്ങള്‍ വിജയമോ തോല്‍വിയോ എന്നു നമുക്ക് ചര്‍ച്ച ചെയ്യാം. എന്നിരുന്നാലും, രാജ്യത്തിന്‍റെ പുരോഗതിയുടെ പാത നമുക്ക് നിഷേധിക്കാനാകില്ല. പുതിയതും ഊര്‍ജസ്വലവുമായ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനാല്‍ ഊര്‍ജിതമായ പാത. ഒരു ബില്യണിലധികം പേരെ നിസ്സംശയമായും സ്വാധീനിച്ച കാഴ്ചപ്പാട്. എന്നാല്‍ അതിലും പ്രധാനമായി, രാജ്യത്തും ലോകമെമ്പാടുമുള്ള അനേകര്‍ക്ക് അത് പ്രചോദനം നല്‍കിയിട്ടുണ്ട്. "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'.

യോഗയുടെ പാരമ്പര്യം

മതം, വിശ്വാസങ്ങള്‍, വിഭാഗങ്ങള്‍, അല്ലെങ്കില്‍ സമുദായങ്ങള്‍ എന്നിവയുടെ അതിരുകളാല്‍ പരിമിതപ്പെടുത്താത്ത ആത്മീയ പൈതൃകങ്ങളുടെ സമ്പന്നമായ രാജ്യമാണ് ഭാരതം. യോഗശാസ്ത്രത്തിലൂടെ മനുഷ്യബോധത്തിന്‍റെ ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും ഓരോ വ്യക്തിക്കും അവരുടെ ഏറ്റവും ഉയര്‍ന്ന കഴിവുകള്‍ കണ്ടെത്താനുള്ള വഴികളും രീതികളും മുമ്പോട്ടുവയ്ക്കുകയും ചെയ്ത എണ്ണമറ്റ സന്ന്യാസിമാരെയും ഋഷിമാരെയും യോഗികളെയും സൃഷ്ടിച്ച സംസ്‌കാരമാണിത്. യോഗയുടെ പ്രാധാന്യവും സ്വാധീനവും മുമ്പെങ്ങുമില്ലാത്തവിധം ആഗോളതലത്തില്‍ മനസിലാക്കപ്പെടുന്നു. ഭാരതം അതിന്‍റെ ഉറവിടമായി അംഗീകരിക്കപ്പെടുന്നു.

2014ല്‍ ഭാരതം നിര്‍ദേശിക്കുകയും 177 അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ഐക്യരാഷ്‌ട്ര സഭയുടെ അന്താരാഷ്‌ട്ര യോഗാ ദിന പ്രഖ്യാപനം ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ചുവടുവയ്പായിരുന്നു. യോഗയുടെ പ്രയോജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും അതിന്‍റെ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ ആരോഗ്യം, ഐക്യം, സമാധാനം എന്നിവ പരിപോഷിപ്പിക്കാനുമുള്ള അവസരമായി എല്ലാ വര്‍ഷവും ഈ ദിനം വര്‍ത്തിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com