"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:09 January 2022
നഴ്സില്‍ നിന്നും സിനിമാ താരമായി മാറിയ അന്ന രേഷ്മ രാജനെ തന്റെ ആദ് കഥാപാത്രമായ ലിച്ചി എന്ന പേരിലാണ് ഇന്നും മലയാളികള്‍ അറിയുന്നത്. അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ആലുവയിലെ ഒരു ആശുപത്രിയില്‍ നഴ്സായിരുന്നു അന്ന. ഇന്നും നഴ്സിംഗ് തന്നെയാണ് തന്റെ പാഷനെന്നാണ് താരം പറയുന്നത്.നഴ്സിംഗ് എന്ന പ്രൊഫനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയാണ് അന്ന ഇപ്പോള്‍.
അന്ന രാജന്റെ വാക്കുകള്‍
കൊറോണ പടര്‍ന്ന സമയത്ത് കൊച്ചി മെഡിക്കല്‍ കോളേജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാന്‍ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, 'അവിടെ നഴ്സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്കു വന്ന് അവിടെ ജോയിന്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. സാര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
പിന്നീട് അവിടത്തെ പ്രോട്ടോകോള്‍ പ്രകാരം അങ്ങനെ കയറാന്‍ പറ്റില്ല. സ്പെഷല്‍ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് വിട്ടു. കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല. ആശുപത്രിയില്‍ തന്നെയായിരിക്കും താമസം.
അതൊക്കെ ഓര്‍ത്ത് അവര്‍ക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാന്‍ പറ്റിയില്ല. വേറൊരു കാര്യമെന്താണെന്നു വച്ചാല്‍, നഴ്സിംഗ് പ്രൊഫഷന് നിലനിര്‍ത്താന്‍ നമ്മള് എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയല്‍പക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും.
ഈ മരുന്ന് കഴിക്കാന്‍ പറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളില്‍ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്ബോള് ഇന്ജെക്ഷന് എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോൾ ചെയ്തു കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മള് പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്.