കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:18 January 2022
സൂറിച്ച്: ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരമായ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവന്‍ഡോസ്കി പുരസ്കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ലെവന്‍ഡോസ്കി 51 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി 43 ഗോളുകളാണ് നേടിയത്. സലാഹ് 26 ഗോളുകള്‍ നേടി. എന്നാല്‍ അസിസ്റ്റുകളില്‍ 17 എണ്ണവുമായി മെസ്സി മുന്നിട്ടപ്പോള്‍ ലെവന്‍ഡോസ്കി എട്ടും സലാഹ് ആറും അസിസ്റ്റാണ് നേടിയത്. ഡ്രിബിള്സില് 276 എണ്ണവുമായി മെസ്സി മുന്നില്‍ നിന്നു. ലെവന്‍ഡോസ്കിക്ക് 41ഉം സലാഹിന് 39 ഉം ഡ്രിബിള്സാണുള്ളത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഎസ്ജി താരമായ മെസ്സി തന്നെയാണ് മുന്നില്‍ (150).ലെവന്‍ഡോസ്കി 49 ഉം സലാഹ് 56 തവണയാണ് ഗോളവസരങ്ങള്‍ സൃഷ്ടിച്ചത്.
ലെവന്‍ഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറര്‍ ആയിരുന്നു ലെവന്‍ഡോസ്കി. ബാലന് ഡി ഓറില്‍ ലെവന്‍ഡോസ്കി മെസ്സിക്ക് പിറകില്‍ പോയിരുന്നു. എന്നാല്‍ ഇന്ന് മെസ്സിയുടെ കോപയ്ക്കും മുകളില്‍ ലെവന്‍ഡോസ്കിയുടെ പ്രകടനത്തിനെ കണ്ടത് കൊണ്ട് ഈ പുരസ്കാരം പോളിഷ് സ്ട്രൈക്കര്‍ക്ക് ലഭിച്ചു.