"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:03 July 2022
എഡ്ജ്ബാസ്റ്റണ്: ബും ബും എന്ന് നമുക്ക് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിനെ വിശേഷിപ്പിക്കാം. സെഞ്ചുറി നേടിയ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിങ്ങിന്റെ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ആടിത്തിമിര്‍ത്ത നായകന് ബുമ്ര ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോക റെക്കോഡും സ്വന്തമാക്കി ബാറ്റിങ്ങിലെ തന്റെ മികവ് തെളിയിച്ചു. പന്തിനനു പുറമേ ജഡേജയും സെഞ്ചുറി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ബുമ്രയുടെ വെടിക്കെട്ടുകൂടിയായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചുകൊണ്ട് ബൗളിങ്ങിലും ബുമ്ര മിന്നി. മറുപടിയായി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ സ്കോര്‍ബോര്‍ഡില്‍ 31 റണ്സെത്തുമ്പോള് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ഇതോടെ രസംകൊല്ലിയായി മഴയുമെത്തി. ആദ്യ ഇന്നിങ്സില്‍ ആറ് റണ്‍സോടെ ഒലി പോപ്പും രണ്ട് റണ്‍സുമായി ജോ റൂട്ടുമായിരുന്നു അപ്പോൾ ക്രീസിൽ. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലക്സ് ലീസിനെയും സാക്ക് ക്രോളിയെയും മടക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ ലീസിനെ(6) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ സാക്ക് ക്രോളിയെ ബുമ്ര ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച ബുമ്ര ഇരട്ടപ്രഹേല്‍പ്പിച്ചു.
ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ 6.3 ഓവര്‍ മാത്രമാണ് കളി നടന്നത്. മുഹമ്മദ് ഷമിയാണ് ബുമ്രക്കൊപ്പം ഇന്ത്യക്കായി ന്യൂബോള്‍ എറിയാനെത്തിയത്.എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് ഇപ്പോള്‍ ഇന്ത്യന്‍ സ്കോറിനെക്കാള്‍ 385 റണ്‍സ് പിന്നിലാണ്. 3.3 ഓവറില്‍ 14 റണ്‍സ് വഴങ്ങിയാണ് ബുമ്ര രണ്ട് വിക്കറ്റെടുത്തത്.
മഴ മാറി കളിയാരംഭിച്ചയുടൻ തന്നെ ഇംഗ്ലണ്ടിനു മൂന്നാമത്തെ വിക്കറ്റും വീണു. 10 റൺസെടുത്ത ഓലി പോപ്പിനെ ബുമ്രതന്നെ വീഴ്ത്തി. ഒടുവിൽ വിവരം കിട്ടുന്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 60 എന്ന നിലയിലാണ്.നേരത്തെ റിഷഭ് പന്തിന് (146) പിന്നാലെ രവീന്ദ്ര ജഡേജയുടെ സെഞ്ചുറിയുടെയും (104) വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ (35*) വെടിക്കെട്ടിന്റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്. ഇംഗ്ലണ്ടിനായി ജയിംസ് ആന്ഡേഴ്സണ് അഞ്ച് വിക്കറ്റ് നേടി. ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന രണ്ട് വിക്കറ്റില്‍ 78 റണ്‍സ് അടിച്ചു കൂട്ടി. മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍. മുഹമ്മദ് ഷമി 16 റണ്‍സടിച്ചു.13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ആന്ഡേഴ്സണ് മുന്നില്‍ ജഡേജയും മുട്ടുകുത്തിയതോടെ ഇന്ത്യ 400 കടക്കില്ലെന്ന് കരുതിയെങ്കിലും ബ്രോഡിനെതിരെ ബുമ്ര നടത്തിയ റണ്‍വേട്ട ഇന്ത്യയെ 400 കടത്തി.