പത്തനംതിട്ട: 13 വയസ് പ്രായമുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പിതാവിന് 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയുടേതാണ് വിധി. പിഴയടക്കാതിരുന്നാൽ മൂന്നര വർഷം അധിക തടവും അനുഭവിക്കേണ്ടി വരും.
സ്ഥിരമായി മദ്യപിക്കാറുള്ള ഇയാളെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. അന്നുമുതൽ മകൾ പിതൃ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരവധി ദിവസം കുട്ടിയെ ആളില്ലാത്ത ബന്ധുവിട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഇതിനെ എതിർത്ത കുട്ടിയുടെ കവിളത്ത് കുത്തിപ്പിടിച്ച് പ്രതി മുറിവേൽപ്പിക്കുകയും ചെയ്തു.പിറ്റേന്ന് സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തെ മുറിവ് കണ്ട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ പിതാവ് ലൈംഗികാതിക്രമത്തിനിരയാക്കിയിരുന്നു. തുടർന്നാണ് അച്ഛനെതിരെ സ്റ്റേഷനിൽ പരാതി നൽകിയത്.