കോഴിക്കോട്: വടകരയിൽ അയൽവാസിയുടെ മർദനമേറ്റ് അറുപത്തഞ്ചുകാരൻ കൊല്ലപ്പെട്ടു. ആയഞ്ചേരി തറോപൊയിലിൽ പുറത്തുട്ടയിൽ നാണുവാണ് മരിച്ചത്. പ്രതി വിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിനു സമീപം കുളിച്ചു കൊണ്ടിരുന്ന കുട്ടികളെ വിജേഷ് കല്ലെറിഞ്ഞതിനെത്തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുട്ടികളെ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്ത നാണുവിനെ വിജേഷ് മർദിക്കുകയായിരുന്നു.
മർദനമേറ്റതിനു പിന്നാലെ കുഴഞ്ഞു വീണ നാണുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.