സഹകരണ സൊസൈറ്റി തട്ടിപ്പ് : വി.എസ്. ശിവകുമാറിന്‍റെ അറസ്റ്റ് 31 വരെ തടഞ്ഞു

ശിവകുമാർ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണു കോടതിയുടെ ഇടക്കാല ഉത്തരവ്.
V.S. Sivakumar
V.S. Sivakumar

കൊച്ചി: അണ്‍ എംപ്ലോയ്‌മെന്‍റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്‍റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു. ശിവകുമാർ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണു കോടതിയുടെ ഇടക്കാല ഉത്തരവ്.

കേസില്‍ മൂന്നാം പ്രതിയാണു ശിവകുമാര്‍. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നായര്‍ നല്‍കിയ പരാതിയില്‍ കരമന പോലീസാണ് ശിവകുമാറിനെതിരേ കേസെടുത്തത്. 2012-ല്‍ ബാങ്കിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി. ശിവകുമാറിന്‍റെ ഉറപ്പിലാണ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതെന്നും പരാതിയിൽ പറയുന്നു.

പതിമൂന്നു കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ബാങ്ക് പ്രസിഡന്‍റ് രാജേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠന്‍ രണ്ടാം പ്രതിയുമാണ്. അതേസമയം ബാങ്കിലെ എ-ക്ലാസ് മെമ്പര്‍ മാത്രമാണ് താനെന്നും തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ശിവകുമാർ ജാമ്യ ഹര്‍ജിയില്‍ അറിയിച്ചത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മധുസൂദനന്‍ മാത്രമാണ് ശിവകുമാറിനെതിരേ അടക്കം പരാതി നല്‍കിയത്. ശിവകുമാര്‍ നല്‍കിയ ഉറപ്പിലാണ് പണം സംഘത്തില്‍ നിക്ഷേപിച്ചതെന്നാണ് പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴി. ഒരു കേസില്‍ ഒന്നാം പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. പണം നഷ്ടമായവര്‍ ശാസ്തമംഗലത്തുളള ശിവകുമാറിന്‍റെ വീടിനു മുന്നില്‍ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com