

വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, ഇറാനിലെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്‌ലാമിയും അദ്ദേഹത്തോടൊപ്പം
The Atomic Energy Organization of Iran
വിയന്ന: ഇറാനെതിരെ രഹസ്യ റിപ്പോർട്ട് അംഗരാജ്യങ്ങൾക്ക് വിതരണം ചെയ്ത് ഐക്യരാഷ്ട്ര സഭ. ഇക്കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് മുമ്പേയുളള കരാർ പ്രകാരം ഇറാന്‍റെ ആയുധ-ഗ്രേഡ് യുറേനിയം ശേഖരത്തിന്‍റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ഇതോടെ ഇറാനിൽ നിന്ന് പ്രത്യേക റിപ്പോർട്ട് തേടിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും.
ഐക്യരാഷ്ട്ര സഭയും ആണവ നിരീക്ഷണ ഏജൻസിയുമായി ഇറാൻ ഉണ്ടാക്കിയ സുരക്ഷാ കരാർ പ്രകാരം ആക്രമണങ്ങളോ ഭൂകമ്പങ്ങളോ പോലുള്ള സംഭവങ്ങൾക്കു ശേഷം ഉയർന്ന സമ്പുഷ്ടമായ യുറേനിയം സംഭരണം ഉൾപ്പടെ അതിന്‍റെ ആണവ വസ്തുക്കളുടെ സ്ഥാനവും അവസ്ഥയും വിശദീകരിക്കുന്ന ഒരു പ്രത്യേക റിപ്പോർട്ട് ഹാജരാക്കാൻ ഇറാൻ ബാധ്യസ്ഥമാണ്. ജൂണിലെ യുദ്ധം ബാധിച്ച ആണവ വസ്തുക്കൾ സമാധാനപരമായ ആണവ പ്രവർത്തനങ്ങളിൽ തുടരുന്നു എന്നും സുരക്ഷാ മുൻ കരുതലുകൾക്ക് വിധേയമായ ആണവ വസ്തുക്കൾ ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ ഏജൻസിക്ക് അത്തരമൊരു റിപ്പോർട്ട് നൽകേണ്ടത് ആവശ്യമാണെന്ന് ഐഎഇഎ മാധ്യമങ്ങളോട് ബുധനാഴ്ച പറഞ്ഞു. യുദ്ധബാധിത സ്ഥലങ്ങളിലേയ്ക്ക് ഇറാൻ ഐഎഇഎ ഇൻസ്പെക്റ്റർമാർക്ക് പ്രവേശനം അനുവദിക്കാത്തതും ബുധനാഴ്ചത്തെ ഐഎഇഎ റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം ബാധിച്ച സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎ ഇൻസ്പെക്ടർമാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ബുധനാഴ്ചത്തെ ഐഎഇഎ റിപ്പോർട്ട് പറഞ്ഞു. ഈ ഉപരോധങ്ങൾ തെഹ്റാനെ കൂടുതൽ ഒറ്റപ്പെടുത്തി. നേരത്തെ ഇസ്രയേലുമായുള്ള യുദ്ധത്തിനു ശേഷം ഇറാനിലെ പരിശോധനകൾ പുനരാരംഭിക്കുന്നതിന് സെപ്റ്റംബർ ആദ്യം ഐഎഇഎ മേധാവി ഗ്രോസിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ഉണ്ടാക്കിയ കെയ്റോ കരാർ അതേമാസം അവസാനം ഐക്യരാഷ്ട്ര സഭ ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ടെഹ്റാൻ നിർത്തി വച്ചു.
ആണവായുധ വ്യാപന നിരോധന ഉടമ്പടി പ്രകാരം ഐഎഇഎ യുമായി സഹകരിക്കാൻ ഇറാൻ നിയമപരമായി ബാധ്യസ്ഥമാണ്.ഇറാൻ യുഎസുമായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നതിലും ഐഎഇഎ യുമായുള്ള സഹകരണത്തിലും ആയുധ ഗ്രേഡ് യുറേനിയം ശേഖരത്തിന്‍റെ യഥാർഥ അവസ്ഥ വ്യക്തമാക്കുന്നതിലും പരാജയപ്പെട്ടതോടെ സ്നാപ്ബാക്ക് സംവിധാനം വഴി ഐക്യരാഷ്ട്ര സഭാ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താൻ യൂറോപ്യൻ ശക്തികൾ തീരുമാനിച്ചു.
ഈ ഉപരോധങ്ങൾ വിദേശ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കും. ടെഹ്റാനുമായുള്ള എല്ലാ ആയുധ ഇടപാടുകളും നിർത്തലാക്കും. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഏതെങ്കിലും വികസനത്തിന് പിഴ ചുമത്തുന്നതിനും ഇടയാക്കും. ഇത് ഇറാന്‍റെ തകർച്ചയിലായ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഞെരുക്കും. ടെഹ്റാൻ കൂടുതൽ കൂടുതൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടും.