rbi penalized 2 banks 
Business

2 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുത അടിസ്ഥാനമാക്കിയല്ലെന്നും ആർബിഐ

ന്യൂഡൽഹി: ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കന്‍റൈൽ ബാങ്കിനും പിഴ ചുമത്തിയതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഡ്വാൻസ് പലിശ നിരക്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 2 ബാങ്കുകൾക്കും ചൊവ്വാഴ്ച പിഴ ചുമത്തിയത്. ഡിസിബി ബാങ്കിന് 63.6 ലക്ഷം രൂപയും, തമിഴ്‌നാട് മെർക്കന്‍റൈൽ ബാങ്കിന് 1.31 കോടി രൂപയുമാണ് പിഴ ചുമത്തിയതെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.

'മുൻകൂർ പലിശ നിരക്ക്', വലിയ ക്രെഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരിക്കുന്നതിൽ നിർദേശങ്ങൾ പാലിക്കാത്തത്, തുടങ്ങിയ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മെർക്കന്‍റൈൽ ബാങ്കിന് ആർബിഐ പിഴ ചുമത്തിയത്. 2 കേസുകളിലും, പെനാൽറ്റികൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുത അടിസ്ഥാനമാക്കിയല്ലെന്നും ആർബിഐ പറഞ്ഞു. കഴിഞ്ഞ നവംബറിൽ, സംസ്ഥാനങ്ങളിലെ 4 സഹകരണ ബാങ്കുകള്‍ക്കും ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും (എന്‍.ബി.എഫ്.സി) ആർബിഐ പിഴ ചുമത്തിയിരുന്നു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്