കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

 
Education

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ.

ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ. ഉത്തരവ് നടപ്പാക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കും. പ്രവേശന നടപടികൾ ആരംഭിച്ചതിനാലും എഐസിടിഇ സമയപരിധി പാലിക്കേണ്ടതിനാലുമാണ് അപ്പീലിൽ നിന്നും പിന്തിരിയുന്നത്. പ്രവേശന നടപടികൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കും. അതേ സമയം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരേ കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനാലാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ തടസ ഹര്‍ജിയും നല്‍കും. സുപ്രീം കോടതിയുടെ ഉത്തരവിനെ ആശ്രയിച്ചിരിക്കും ഇനി പ്രവേശന നടപടികൾ.

12ാം ക്ലാസ് മാർക്ക്, പരിശീലന പരീക്ഷയുടെ സ്കോർ, വെയിറ്റേജ് എന്നിവ കണക്കാക്കിയായിരുന്നു ഇതു വരെയും റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരുന്നത്. 1:1:1 എന്ന അനുപാതത്തിലുള്ള വെയിറ്റേജ് 5:3:2 എന്ന അനുപാതത്തിലാക്കി മാറ്റിയതാണ് വിവാദമായി മാറിയത്. പരീക്ഷയുടെ പ്രോസപെക്റ്റസ് പുറത്തിറക്കിയതിനു ശേഷമാണ് ഈ മാറ്റം വരുത്തിയത്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌