കളരി അഭ‍്യസിക്കാൻ വന്ന പതിനാലുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 12 വർഷം തടവും പിഴയും 
Crime

കളരി അഭ‍്യസിക്കാൻ വന്ന പതിനാലുകാരനു പീഡനം; പ്രതിക്ക് 12 വർഷം തടവ്

തിരുവനന്തപുരം നെയാറ്റിൻകര സ്വദേശി പുത്തൻ വീട്ടിൽ പുഷ്കരൻ (64) നെയാണ് കോടതി ശിക്ഷിച്ചത്

ചേർത്തല: കളരി അഭ‍്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല പോക്സോ അതിവേഗകോടതി. ചേർത്തലയിൽ താമസിച്ചിരുന്ന തിരുവനന്തപുരം നെയാറ്റിൻകര സ്വദേശി പുത്തൻ വീട്ടിൽ പുഷ്കരൻ (64) നെയാണ് കോടതി ശിക്ഷിച്ചത്. ചേർത്തല നഗരസഭ 24-ാം വാർഡിലെ വാടക വീട്ടിൽ മർമ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരുകയായിരുന്നു ഇയാൾ.

ഇവിടെ കളരി അഭ‍്യസിക്കാനെത്തിയ പതിനാലുക്കാരനെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ‍്യാജേന കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2022 ജൂണിലായിരുന്നു സംഭവം. മറ്റൊരു ദിവസവും ഇത് ആവർത്തിച്ചു.

തുടർന്ന് കളരിയിൽ പോകാൻ വിമുഖത കാട്ടിയ കുട്ടിയോട് മാതാപിതാക്കൾ വിവരം തെരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപദ്രവിച്ചതിനും കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിക്കണം. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോട് കോടതി ശുപാർശ ചെയ്തു.

ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചു; ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ