ഭാരതാംബ വിവാദം; തെരുവിൽ ഏറ്റുമുട്ടി എസ്എഫ്ഐയും യുവമോർച്ചയും

 
Kerala

ഭാരതാംബ വിവാദം; തെരുവിൽ ഏറ്റുമുട്ടി എസ്എഫ്ഐയും യുവമോർച്ചയും

ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു

കോഴിക്കോട്: ഭാരതാംബ വിവാദത്തിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

കോഴിക്കോട് തളിയിലെ ജൂബിലി ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിദ‍്യാഭ‍്യാസ മന്ത്രി. ഇതിനിടെയാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ തടയുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്.

എസ്എഫ്ഐക്കാർക്ക് മർദിക്കാൻ യുവമോർച്ച പ്രവർത്തകരെ ഇട്ടുകൊടുത്തുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്നും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി