Mukesh  file image
Kerala

'രാജി ആവശ്യമേ ഉദിക്കുന്നില്ല'; മുകേഷിനെ സംരക്ഷിച്ച് സിപിഎം

'ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ല'

Namitha Mohanan

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ എംഎല്‍എ എം.മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

അതേസമയം, ഇ.പി. ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്‍റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

കുടുംബസമേതം ലണ്ടനിലേക്ക് യാത്ര തിരിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ; വിമാനത്താവളത്തിൽ ഗതാഗത കുരുക്ക്

ബസ് സ്റ്റാൻഡിൽ യുവാവിന്‍റെ അസഭ്യവർഷം; പേപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്

ബലൂചിസ്ഥാനിൽ ചാവേറാക്രമണം: 30 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് ബലൂച് ലിബറേഷൻ ആർമി

"അധികാരമോഹവും ഈഗോയുമാണ് അരങ്ങേറുന്നത്, വർഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത്"

ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ