ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ 
Kerala

വിശദീകരണം നൽകി ഇപി, പാർട്ടി നിലപാട് ഗോവിന്ദൻ പ്രഖ്യാപിക്കും: 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സെക്രട്ടേറിയേറ്റ് യോഗം

വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗത്തിൽ ചർച്ചയായി

Namitha Mohanan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വരെ നേടാൻ സാധിക്കുമെന്നു വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഭരണ വിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടക്കാനായെന്നാണ് വിലയിരുത്തൽ. വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗത്തിൽ ചർച്ചയായി. ബിജെപി വോട്ട് കോൺഗ്രസ് വാങ്ങിയെന്നാണ് യോഗത്തിലുയർന്ന ആശങ്ക.

ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയും യോഗത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ ഇപി തന്‍റെ നിലപാട് യോഗത്തിൽ വിശദീകരിച്ചു.

ഘടകകക്ഷികൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തിയ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് തിങ്കളാഴ്ച വൈകിട്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കും.

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു