പുഴയോരത്ത് ചാരായം വാറ്റു കേന്ദ്രം; റെയ്ഡ് നടത്തി എക്സൈസും വനപാലകരും 
Kerala

പുഴയോരത്ത് ചാരായം വാറ്റു കേന്ദ്രം; റെയ്ഡ് നടത്തി എക്സൈസും വനപാലകരും

വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനായി ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയെറമ്പിലേക്ക് ചാഞ്ഞിരുന്ന മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ച് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

നീതു ചന്ദ്രൻ

കോതമംഗലം : ഇടമലയാർ പുഴയിലെ ചാരായ ലോബിയുടെ വാറ്റ് കേന്ദ്രം എറണാകുളം ഇന്‍റലിജൻസ് ബ്യൂറോയും കുട്ടമ്പുഴ എക്സൈസും പൂയംകുട്ടി വനപാലക സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ സാഹസികമായി നശിപ്പിച്ചു. ഓണക്കാലത്ത് കുട്ടമ്പുഴയിലെ ഹോംസ്റ്റേകളിൽ ചാരായ വിതരണം നടന്നതായി എറണാകുളം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ നൽകിയ ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്‌ഡ്. ചാരായ മാഫിയ കുട്ടമ്പുഴ പുഴയുടെ ആനക്കയം ഭാഗത്ത് പുഴയിൽ കെട്ടിത്താഴ്ത്തിയിരുന്ന ചാരായം വറ്റുന്നതിനുള്ള ഉപകരണങ്ങൾ എക്സൈസ് സംഘം ബോട്ടിലെത്തി പുഴയ്ക്ക് നടുവിൽ നങ്കൂരമിട്ട് കണ്ടെടുത്തു.

പുഴയിൽ വലയ്ക്കുള്ളിൽ പൊതിഞ്ഞു കല്ലു കെട്ടി താഴ്ത്തിയ നിലയിലായിരുന്ന സ്റ്റീൽ കലം ചെരുവം, മരപ്പാത്തി പലക എന്നിവ. ഇവ സാഹസികമായി മുങ്ങിയെടുക്കുകയായിരുന്നു.

വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനായി ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയെറമ്പിലേക്ക് ചാഞ്ഞിരുന്ന മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ച് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സംയുക്ത റെയ്‌ഡിന് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി.പി പോൾ, സാജൻ പോൾ, യൂസഫലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ മാരായ കെ ടി ഹരിപ്രസാദ്, വിഎസ് സനിൽ കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മാരായ, പി വി ബിജു. ഇയാസ്, ദേദു, സിവിൽ എക്സൈസ് ഓഫീസർ നന്ദു എന്നിവർ പങ്കെടുത്തു. പ്രതികളെ കുറിച്ചുള്ള സൂചനകൾ എക്സൈസ്‌ ,ഫോറസ്റ്റ് സംഘത്തിന് ലഭിച്ചതായി അറിയുന്നു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ രമേഷ് തുടരന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കും

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു