Kerala

ഭക്ഷണത്തിന്‍റെ 263 രൂപ യുപിഐ വഴി അയച്ചു: ഹോട്ടലുടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവു പ്രകാരമാണ് നടപടിയെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി

MV Desk

കോഴിക്കോട്: ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണമയച്ചതിനു പിന്നാലെ തൊഴിലും ജീവിതവും പ്രതിസന്ധിയിലായ അവസ്ഥയിലാണ് കോഴിക്കോട് താമരശേരി സ്വദേശി സാജിൻ. പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പു കേസിലെ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് സാജിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.

263 രൂപയാണ് ജയ്പൂർ സ്വദേശി സാജിന്‍റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടു പിന്നാലെ സാജിന്‍റെ അക്കൗണ്ട് മരിവിച്ചു. ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമിട്ടതെന്ന് വ്യക്തമായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവു പ്രകാരമാണ് നടപടിയെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്കുകാർ വ്യക്തമാക്കി.

കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ജയ്‌പുർ ജവഹർ നഗർ സർക്കിൾ എസ്എച്ച്ഒയെ ബന്ധപ്പെടാനാണ് നിർദേശം. തുച്ഛമായ വരുമാനമാർഗത്തിൽ മുന്നോട്ടു പോവുന്ന ഈ കച്ചവടകാരന് കുടുംബവും ജീവിതവും ഇപ്പോൾ എങ്ങനെ മുന്നോട്ടു കൊണ്ടു പോവുമെന്നറിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടിലുള്ള പണം പോലും എടുക്കാനാവാത്ത അവസ്ഥയിലാണ് സാജിൻ.

"നേമത്ത് മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കൃത‍്യമായ രാഷ്ട്രീയ കച്ചവടത്തിന്‍റെ ഭാഗം": വി. ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ വാതിൽ പലതവണ സന്നിധാനത്തെത്തിച്ച് അളവെടുത്തു

രഞ്ജി ട്രോഫി: ഗോവയെ അടിച്ചൊതുക്കി രോഹൻ, കേരളം തിരിച്ചടിക്കുന്നു

വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ടിഷ്യൂ പെപ്പറിൽ ബോംബ് ഭീഷണി, കുവൈറ്റ്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി