18.5 അടി ഉയരത്തിൽ ആദിപരാശക്തി വിഗ്രഹം 
Kerala

18.5 അടി ഉയരത്തിൽ ആദിപരാശക്തി; പൗർണമിക്കാവിലേക്ക് ജയ്പുരിൽ നിന്ന് വിഗ്രഹം

15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും

ajeena pa

ബാലരമപുരം: തിരുവനന്തപുരം വെങ്ങാനൂരിലെ പ്രശസ്തമായ വെങ്ങാനൂർ പൗർണമിക്കാവിൽ പ്രതിഷ്ഠയ്ക്ക് രാജസ്ഥാനിൽ തയാറാക്കിയ മാർബിൾ വിഗ്രഹങ്ങൾ. ജയ്പുരിലെ ശിൽപ്പി മുകേഷ് ഭരദ്വാജാണ് മാർബിൾ ശിലയിൽ ആദിപരാശക്തി, രാജമാതംഗി, ദുർഗാദേവി വിഗ്രഹങ്ങൾ തയാറാക്കിയത്. നിർമാണം പൂർത്തീകരിച്ച വിഗ്രഹങ്ങൾ ഇന്നു ജയ്പുരിൽ നിന്നു മൂന്നു ട്രെയ്‌ലറുകളിലായി തിരിക്കും. 15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും.

18.5 അടിഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടിയാകുമ്പോൾ 23 അടി ഉയരം. രാജ്യത്തു തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹമാണിത്.

ഭയിൻസ്‌ലാനയിൽ നിന്നെടുത്ത 30 അടി ഉയരവും 20 അടി കനവും 40-50 ടൺ ഭാരവുമുള്ള മാർബിൾ ശിലയിലാണ് ആദിപരാശക്തി രൂപം കൊത്തിയെടുത്തത്. വിഗ്രഹ നിർമാണം പൂർത്തീകരിക്കാൻ രണ്ടു വർഷമെടുത്തു.

കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾ ജയ്പുരിലെ കാളിമാതാ ക്ഷേത്രത്തിൽ ഇന്നലെ ആരംഭിച്ചു. വിഗ്രഹങ്ങൾ പൗർണ്ണമിക്കാവിൽ എത്തുമ്പോൾ ‌മാർബിളിന്‍റെ വിലയടക്കം ആറ് കോടിയോളം രൂപയാണു ചെലവ്.

പാരമ്പര്യവും ആധുനികതയും ഒരുമിച്ച് മുന്നോട്ടുപോകണം; ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

''പിണറായി വിജയന് ഭീഷണിയുടെ സ്വരം''; തെറ്റുകൾ തിരുത്താൻ സിപിഎം യാതൊരു ശ്രമവും നടത്തിയില്ലെന്ന് കുഞ്ഞികൃഷ്ണൻ

നേപ്പാൾ പ്രളയം; കൂടുതൽ മലയാളികൾ മടങ്ങിയെത്തുന്നു, 7 പേരെ ഇനിയും കണ്ടെത്താനായില്ല

കൊലയാളിയിൽ നിന്ന് മകൾക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ്; കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധം

'ഓപ്പറേഷൻ ചക്ര'; 193 പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്