ഒരു പുരോഗതിയുമില്ല; സ്മാർട്സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഒഴിയുന്നു, ഭൂമി തിരിച്ചു പിടിക്കും 
Kerala

ഒരു പുരോഗതിയുമില്ല; സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഒഴിയുന്നു, ഭൂമി തിരിച്ചു പിടിക്കും

2011ലാണ് സ്മാർട്സിറ്റി പദ്ധതിക്ക് കരാർ ഒപ്പിട്ടത്. കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്ന് ഐടി ടൗൺഷിപ്പായിരുന്നു ലക്ഷ്യം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീംകോം (ദുബായ് ഹോൾഡിങ്സ്) ഒഴിയുന്നു. കരാർ ഒപ്പിട്ട് പതിമൂന്നു വർഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനെത്തുടർന്നാണ് പിന്മാറ്റം. നിർമാണ പദ്ധതിയിൽ ടീകോം ചെലവാക്കിയ തുക വിലയിരുത്തി സർക്കാർ തിരിച്ചു നൽകുമെന്നും ധാരണയായിട്ടുണ്ട്.

2011ലാണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് കരാർ ഒപ്പിട്ടത്. കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്ന് ഐടി ടൗൺഷിപ്പായിരുന്നു ലക്ഷ്യം. എന്നാൽ, ഇക്കഴിഞ്ഞ വർഷങ്ങളിലൊന്നും തന്നെ ദുബായ് ഹോൾ‌ഡിങ്സ് കൊച്ചിയിൽ നിക്ഷേപം നടത്തുകയോ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടോ ഇല്ല. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

ടീകോമിന് നൽകിയ 246 ഏക്കർ ഭൂമി തിരിച്ചു പിടിക്കും. സംസ്ഥാന സർക്കാരിന് 16 ശതമാനവും ദുബായ് ഹോൾഡിങ്സിന് 84 ശതമാനവും ഓഹരിപങ്കാളിത്തത്തിലാണ് പദ്ധതി ആരംഭിച്ചത്. 2020ൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ