മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ട്രിബ്യൂണലിനു മുന്നിൽ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ

 
Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ട്രൈബ്യൂണലിനു മുന്നിൽ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ

ഭൂമി രജിസ്റ്റർ‌ ചെയ്ത് നൽകിയപ്പോൾ ഭൂമിയുടെ ക്രയവിക്രയം ഫാറൂഫ് കോളെജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്‍റെ ചെറുമക്കൾ. മുനമ്പം ഭൂമി വഖഫിന്‍റേതല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ ചെറുമക്കളുടെ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചു.

മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരികെ നൽകണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ ആളുടെ ചെറുമക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.

സിദ്ദിഖ് സേഠിന്‍റെ മകൾ സുബൈദയുടെ മക്കളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുൻപ് ഫാറൂഖ് കോളെജിനു വേണ്ടി ഹാജരായ അഭിഭാഷകനും ഭൂമി വഖഫല്ലെന്ന് വാദിച്ചിരുന്നു.

ഭൂമി രജിസ്റ്റർ‌ ചെയ്ത് നൽകിയപ്പോൾ ക്രയവിക്രയം ഫാറൂഖ് കോളെജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകൾ ഭൂമി വഖഫ് അല്ലെന്നതിന്‍റെ തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകൻ വാദിക്കുന്നത്.

മുനമ്പത്തെ ഭൂമി ദാനമായി ലഭിച്ചതാണെന്നും വഖഫായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫാറുഖ് കോളെജ് നടത്തുന്ന കേസിനോട് യോജിച്ചാണ് മക്കളുടെ വാദം. എന്നാൽ, സിദ്ദിഖ് സേഠിന്‍റെ മറ്റ് രണ്ടു മക്കളും മുനമ്പം വഖഫ് ഭൂമിയാണെന്നാണ് വാദിക്കുന്നത്.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം