പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

 

file image

Kerala

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

ചിറങ്ങരയിലും മുരിങ്ങൂരും സർവീസ് റോഡുകളിലെ പ്രശ്നങ്ങൾ തുടരുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ദേശീയപാത അഥോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.

ജില്ലാ റൂറൽ പൊലീസ് മേധാവിയുടെയും ജില്ലാ കലക്റ്റർ ഉൾപ്പെടുന്ന ഗതാഗത മാനേജ്മെന്‍റ് കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ കോടതിയുടെ മുന്നിലെത്തി.

പേരാമ്പ്രയിൽ നിർമാണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചിറങ്ങരയിലും മുരിങ്ങൂരും സർവീസ് റോഡുകളിൽ പ്രശ്നങ്ങൾ തുടരുന്നുണ്ട്. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരണോ എന്നതിൽ തിങ്കളാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വെളളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും.

നിലവിൽ പാലിയേക്കരയിൽ ടോൾ പിരിവിന് അനുമതിയില്ല. ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരും എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം