Kerala

ട്രെയ്ൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

മാലൂർക്കുന്നിലെ പൊലീസ് ക്യാംപിലേക്കാണു പ്രതിയെ എത്തിച്ചിരിക്കുന്നത്

കോഴിക്കോട് : ട്രെയ്ൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. സെയ്ഫിയുമായി വന്ന വാഹനം കണ്ണൂർ കാടാച്ചറയിൽ വച്ചു പഞ്ചറായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ കിടന്നതിനു ശേഷം സ്വകാര്യ വാഹനത്തിലാണു കോഴിക്കോടെത്തിച്ചത്. മാലൂർക്കുന്നിലെ പൊലീസ് ക്യാംപിലേക്കാണു പ്രതിയെ എത്തിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധനകൾക്കു ശേഷം ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ഡൽഹി സ്വദേശിയായ സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് ബുധനാഴ്ച പുലർച്ചെ രത്നഗിരിയിൽ വച്ചു പിടികൂടിയത്. എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ തന്നെ ഷാരൂഖ് സെയ്ഫി കേരളം വിട്ടതായി മഹാരാഷ്ട്ര എടിഎസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും എടിഎസ് അറിയിച്ചു.

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്