V Muraleedharan file
Kerala

''ആരാധനാലയങ്ങളില്‍ ഏതാണ് അസമയം, സമയവും'', കോടതിക്കെതിരേ കേന്ദ്രമന്ത്രി

''രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിന് ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക''

MV Desk

ആലപ്പുഴ: അസമയത്തെ വെടിക്കെട്ടിന് വിലക്കേർപ്പെടുത്തിയ കോടതി നടപടിയെ വിമർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സമയവും അസമയവും തീരുമാനിക്കാൻ ഭരണ ഘടന ബഹുമാനിക്കപ്പെട്ട കോടതിക്ക് അധികാരം നൽകിയിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

നമ്മുടെ രാജ്യത്ത് ആരാധനാ സ്വാതന്ത്രം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഇത്സവം എങ്ങനെയായിരിക്കണമെന്നോ പള്ളിയിലെ ഉത്സവങ്ങൾ എങ്ങനെയായിരിക്കുമെന്നോ തീരുമാനിക്കേണ്ടത് കോടതയല്ല, ഇതോക്കെ വിശ്വാസികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

അസമയമെന്ന സമയം ഏതാണെന്ന് ആരു തീരുമാനിക്കും. രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിന് ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക എന്ന് മുരളീധരന്‍ ചോദിച്ചു.

ന്യായാധിപന്മാര്‍ നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും. അല്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഉത്തരവുകളായി തന്നെ നില്‍ക്കും. അത് കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ