Mumbai

കാണാതായ മുതിർന്ന പൗരനായ മലയാളിയെ കണ്ടു പിടിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു;മുഖ്യമന്ത്രി ക്ക് നിവേദനം നൽകാൻ തീരുമാനം

യോഗത്തിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയെ നേരിൽ കണ്ട് പോലീസ് അന്വേഷണം ഉർജിത പെടുത്തുന്നതിന് നിവേദനം നൽകുന്നതിന് തീരുമാനമായതായി ശ്രീകാന്ത് നായർ അറിയിച്ചു

MV Desk

മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ താമസിച്ചു വരിക ആയിരുന്ന മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പ് നെ(79) കാണാതാകുന്നത്.ദിവസങ്ങളായിട്ടും ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച്ച ആക്ഷൻ കമ്മിറ്റി രൂപപീകരിച്ചത്.

പോലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനുവേണ്ടിയാണ് താനെ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ

ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.താനെ ശ്രീനഗർ റോയൽ ടവറിലുള്ള നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിലാണ് വ്യാഴാഴ്ച വൈകീട്ട് യോഗം ചേർന്നത്.

യോഗത്തിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയെ നേരിൽ കണ്ട് പോലീസ് അന്വേഷണം ഉർജിത പെടുത്തുന്നതിന് നിവേദനം നൽകുന്നതിന് തീരുമാനമായതായി ശ്രീകാന്ത് നായർ അറിയിച്ചു.കൂടാതെ മുംബൈയിലും മറ്റു പല സ്ഥലങ്ങളിലും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പോയി അന്വേഷിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

വിവിധ മലയാളി സമാജം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീകാന്ത് നായർ, ഹരികുമാർ നായർ, സോമൻ പിള്ള, അരവിന്ദൻ നായർ,ആർ.കെ പിള്ള എന്നിവർ പൗരസമിതിക്ക് നേതൃത്വo നൽകി.

താനെ നായർ വെൽഫെയർ അസ്സോസിയേഷൻ, മുംബൈ മലയാളിസമാജം ശാന്തിനഗർ യൂണിറ്റ്, വാഗളെ എസ്റ്റേറ്റ് മലയാളി അസ്സോസിയേഷൻ (വിമ ), ശ്രീനാരായണ മന്ദിര സമിതി ശ്രീനഗർ യൂണിറ്റ്, ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രം ,കിസൻ നഗർ അയ്യപ്പക്ഷേത്രം ,മുളുണ്ട് കേരള സമാജം,നായർ വെൽഫെയർ അസ്സോസിയേഷൻ മുളുണ്ട്, മലനാട് എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ (MEWA)എന്നീ സംഘടനകളുടെ പ്രതിനിധികൾ ആക്ഷൻ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്തു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ ലയൺ കുമാരൻ നായർ, കെ എൻ എസ് എസ് മുൻ പ്രസിഡന്റ്‌ കെ ജി കൃഷ്ണ കുറുപ്പ്,ഈ. ആർ. ശശികുമാർ,വി. വി മുരളീധരൻ, ഉണ്ണികൃഷ്ണൻ നായർ,മധു കാർത്തികപ്പള്ളി, കുഞ്ഞിരാമൻ, സുജാതാ നായർ, ഈ. കെ കുറുപ്പ്, വിനോദ് രമേശൻ, രാജൻ വാസു, പവിത്രൻ,രഘുദാസ് നായർ, രാമകൃഷ്ണൻ നമ്പ്യാർ,വേണുഗോപാൽ പിള്ള,രാമകൃഷ്ണൻ നായർ,ചന്ദ്രൻ സ്വരാജ് പിള്ള, വിഷ്ണു നായർ എന്നിവർക്കൊപ്പം ഗോപാലകൃഷ്ണ കുറുപ്പിന്റെ മക്കളായ സുനിൽ, അഡ്വ. സുജീത് കുറുപ്പ് എന്നിവരും പങ്കെടുത്തു.

വൈകീട്ട് 6 മണിക്ക് ദിവസവും നടക്കാൻ ഇറങ്ങാറുള്ള ഗോപാല കൃഷ്ണ കുറുപ്പ് മാർച്ച് 20 ന് പോയി പക്ഷേ തിരിച്ചു വന്നിരുന്നില്ല.തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അവസാനം കാണാതാകുമ്പോൾ കറുത്ത ടി ഷർട്ടും വെളുത്ത മുണ്ടുമാണ് ധരിച്ചിയുന്നത്. കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണ കുറുപ്പിന് അൽപ്പം ഓർമ്മ കുറവുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph:+91 99306 43539

 +91 82916 55565

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി