മലൈക അറോറ, സെയ്ഫ് അലി ഖാൻ

 
Mumbai

സെയ്ഫ് അലി ഖാനെ എൻആർ‌ഐ വ്യവസായി മർദിച്ച സംഭവം; നടി മലൈക അറോറയ്ക്ക് വാറന്‍റ്

കേസിൽ ഏപ്രിൽ 29ന് വീണ്ടും വാദം കേൾക്കും.

മുംബൈ: നടൻ സെയ്ഫ് അലിഖാനെ ഹോട്ടലിൽ വച്ച് എൻആർ ഐ വ്യവസായി മർദിച്ച കേസിൽ സാക്ഷിയായിരുന്ന നടി മലൈക അറോറയ്ക്ക് വീണ്ടും കോടതി വാറന്‍റ്. കേസിൽ സാക്ഷിമൊഴി നൽകാൻ താരം ഇതു വരെ ഹാജരായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ്. സൻവാർ വീണ്ടും വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2012 ഫെബ്രുവരി 22 ന് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുണ്ടായ പ്രശ്നമാണ് കേസിന് അടിസ്ഥാനം. കേസിൽ ഏപ്രിൽ 29ന് വീണ്ടും വാദം കേൾക്കും. അന്ന് സെയ്ഫ് അലിഖാനൊപ്പം ഭാര്യ കരീന കപൂർ, കരിഷ്മ കപൂർ, അമൃത അറോറ, മലൈക അറോറ എന്നിവർ ഉണ്ടായിരുന്നു.

അന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന വ്യവസായി ഇഖ്ബാൽ മിർ ശർമയാണ് സെയ്ഫ് അലി ഖാനുമായി വാക്കേറ്റമുണ്ടായത്. പിന്നീട് ഇഖ്ബാലിന്‍റെ പരാതിയിൽ സെയ്ഫ് അലി ഖാനെയും മറ്റു രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ