അമൃത അറോറ, സെയ്ഫ് അലിഖാന്‍

 
Mumbai

സെയ്ഫിനെ സെയ്ഫാക്കി അമൃത അറോറ

സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത് 2012ലെ കേസില്‍

Mumbai Correspondent

മുംബൈ : ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലിഖാനെ എന്‍ആര്‍ഐ ബിസിനസുകാരന്‍ മര്‍ദിക്കുന്നതു കണ്ടതായി നടി അമൃത അറോറ കോടതിയില്‍ മൊഴി നല്‍കി. എന്‍ആര്‍ഐ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാന്‍ മര്‍ദിച്ചെന്ന കേസിലാണ് നടി സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത്.

2012 ഫെബ്രുവരിയില്‍ ഒരു പഞ്ചനക്ഷത്രഹോട്ടലിലാണ് സംഭവം നടന്നത്. ആ സമയത്ത് നടിയും സുഹൃത്തുക്കളും സെയ്ഫ് അലിഖാനൊപ്പമുണ്ടായിരുന്നു. ഹോട്ടലുകാര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേകസ്ഥലം അനുവദിച്ചിരുന്നു.

പരാതിക്കാരന്‍ അവിടേക്കെത്തി ബഹളം വെച്ചെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും നടി മൊഴിയില്‍ വ്യക്തമാക്കിയത്.

കരീന കപൂര്‍, മലൈക അറോറ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നെന്നാണ് നടിയുടെ മൊഴി.

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം