അമൃത അറോറ, സെയ്ഫ് അലിഖാന്‍

 
Mumbai

സെയ്ഫിനെ സെയ്ഫാക്കി അമൃത അറോറ

സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത് 2012ലെ കേസില്‍

മുംബൈ : ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലിഖാനെ എന്‍ആര്‍ഐ ബിസിനസുകാരന്‍ മര്‍ദിക്കുന്നതു കണ്ടതായി നടി അമൃത അറോറ കോടതിയില്‍ മൊഴി നല്‍കി. എന്‍ആര്‍ഐ ബിസിനസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാന്‍ മര്‍ദിച്ചെന്ന കേസിലാണ് നടി സെയ്ഫിന് അനുകൂലമായി മൊഴി നല്‍കിയത്.

2012 ഫെബ്രുവരിയില്‍ ഒരു പഞ്ചനക്ഷത്രഹോട്ടലിലാണ് സംഭവം നടന്നത്. ആ സമയത്ത് നടിയും സുഹൃത്തുക്കളും സെയ്ഫ് അലിഖാനൊപ്പമുണ്ടായിരുന്നു. ഹോട്ടലുകാര്‍ അവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേകസ്ഥലം അനുവദിച്ചിരുന്നു.

പരാതിക്കാരന്‍ അവിടേക്കെത്തി ബഹളം വെച്ചെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും നടി മൊഴിയില്‍ വ്യക്തമാക്കിയത്.

കരീന കപൂര്‍, മലൈക അറോറ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നെന്നാണ് നടിയുടെ മൊഴി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം