28 പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിന് പശ്ചിമഘട്ടത്തിൽ നിരോധനം

 
India

28 പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗത്തിന് പശ്ചിമഘട്ടത്തിൽ നിരോധനം

പശ്ചിമഘട്ട മലനിരകളിൽ പ്ലാസ്റ്റിക് നിരോധിച്ച് മദ്രാസ് സർക്കാർ. നീലഗിരി മുതൽ കന്യാകുമാരി അഗസ്ത്യാർ ജൈവവൈവിധ്യ മേഖല വരെ 28 ഇനം പ്ലാസ്റ്റിക് വസ്തുക്കളാണ് ഹൈക്കോടതി നിരോധിച്ചത്. പെറ്റ് ബോട്ടിൽ, പ്ലാസ്റ്റിക് തെർമോകോൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, ഗ്ലാസ്, തുടങ്ങിയവയുടെ നിർമാണം, സംഭരണം, വിതരണം, ഉപയോഗം, വിൽപ്പന എന്നിവയാണ് വിലക്കിയത്.

വിലക്ക് ലംഘിച്ചാൽ പിഴ ചുമത്തുമെന്നും വാഹനം കണ്ടുകെട്ടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കൾ പൊതിയണം. കൂടാതെ, വാട്ടർ എടിഎമ്മുകൾ വഴിയും പൊതുസ്ഥലങ്ങളിലെ ആർഓ പ്ലാന്‍റുകൾ വഴിയും ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രത്തിന്‍റെ കരട് തയാറായി

കാസർഗോഡ് 19 കാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം; ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

മന്ത്രി സജി ചെറിയാനെതിരേ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി