സുഭാഷ് ചന്ദ്രബോസ്
ന്യൂഡൽഹി: ജപ്പാനിൽ നിന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകൾ അനിത ബി. ഫാഫ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി. ഹർജിയിൽ പ്രതികരണം തേടി ചൊവ്വാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.
ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലെ റെൻകോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവിടെ നിന്ന് ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണമെന്നാണ് മകൾ നൽകിയ ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വിയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്.