യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു

 
India

യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു

ഇന്ത്യയും യുഎസുമായി ഇപ്പോഴുള്ള പ്രതിരോധ പങ്കാളിത്തം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കരാർ സഹായിക്കുമെന്നു രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു

Namitha Mohanan

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് ഉടമ്പടിയിൽ ഒപ്പുവച്ചത്. തീരുവ യുദ്ധത്തിന്‍റെ പേരിൽ ഉഭയകക്ഷി ബന്ധം വഷളായിരിക്കെയാണു സുപ്രധാന കരാർ.

ഇന്ത്യയും യുഎസുമായി ഇപ്പോഴുള്ള പ്രതിരോധ പങ്കാളിത്തം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കരാർ സഹായിക്കുമെന്നു രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ- യുഎസ് പ്രതിരോധ ബന്ധത്തിന്‍റെ സമഗ്ര മണ്ഡലത്തിനും നയപമായ ദിശാബോധം നൽകുന്നതാണു കരാറെന്നും ഉഭയകക്ഷി ബന്ധത്തിൽ പുതിയ സ്തംഭമാണിതെന്നും രാജ്നാഥ്.

പ്രാദേശിക സ്ഥിരതയുടെയും പ്രതിരോധത്തിന്‍റെയും മൂലക്കല്ലാണിതെന്നു ഹെഗ്സെത്ത് പറഞ്ഞു. ആസിയാൻ രാജ്യങ്ങളുടെ സമ്മേളനത്തിനെത്തിയതാണ് ഇരു നേതാക്കളും.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്