രാഷ്ട്രപതി ദ്രൗപദി മുർമു.

 

file image

India

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കും

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദൗപതി മുർമു ഒപ്പു വച്ചതോടെയാണ് ബിൽ നിയമമായത്. ചൊവ്വാഴ്ച‍യാണ് ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ കേന്ദ്ര മന്ത്രിസഭ പാസാക്കിയത്. പിന്നാലെ ബുധനാഴ്ച ലോക്സഭയും വ്യാഴാഴ്ച രാജ്യസഭയും ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് ബിൽ സഭകൾ പാസാക്കിയത്.

എല്ലാ ഓൺലൈൻ പണ ഗെയിമിംഗ് സേവനങ്ങളും നിയമം നിരോധിക്കുന്നു, മൂന്ന് വർഷം വരെ തടവും ഫെസിലിറ്റേറ്റർമാർക്ക് ഒരു കോടി രൂപ വരെ പിഴയും ചുമത്താൻ നിയമം അനുശാസിക്കുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ പരസ്യപ്പെടുത്തുന്നവർക്ക് രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും.

ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കും. അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവെപ്പ് നിര്‍ത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് തത്സമയം പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം കൈമാറുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുവാദമുണ്ടാകില്ല.

ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കും. ഇ-സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ബില്ലിലുണ്ട്. 2023 ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതു മുതല്‍ അവ സൂക്ഷമ പരിശോധനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയികള്‍ക്ക് 30 ശതമാനം നികുതി ചുമത്തുന്നുണ്ട്. കൂടാതെ ഓഫ്‌ഷോര്‍ ഗെയിമിങ് ഓപ്പറേറ്റര്‍മാരെ ഇന്ത്യന്‍ നികുതി പരിധിയില്‍ കൊണ്ടുവരികയും ചെയ്തു.

2023 ഡിസംബറില്‍ ഭാരതീയ ന്യായ സംഹിതയ്ക്കു കീഴിലുള്ള പുതിയ ക്രിമിനല്‍ വ്യവസ്ഥകള്‍ പ്രകാരം അനധികൃത വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കി. ഇത് പ്രകാരം ഏഴ് വര്‍ഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയുടെ നോഡല്‍ റെഗുലേറ്ററായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തെ അധികാരപ്പെടുത്താന്‍ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഗെയിമിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഏതൊരു വെബ്‌സൈറ്റും തടയാനുള്ള അധികാരവും അധികാരികള്‍ക്ക് നല്‍കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ