PM Narendra Modi file
India

'ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അപലപനീയം, ചർച്ച അനിവാര്യം', നരേന്ദ്ര മോദി

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണ്

MV Desk

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്‍റെ പശ്ചത്തലത്തിൽ പശ്ചിമേഷ്യയിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ഐക്യവും സഹകരണവും ആവശ്യമാണെന്നും രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണെന്ന് മോദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അടിയന്തര ചർച്ചകൾ ആവശ്യമാണെന്നും ചർച്ചകൾക്കും നയതന്ത്രങ്ങൾക്കുമാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി സംസാരിച്ചശേഷം പലസ്തീനിലേക്ക് സഹായങ്ങൾ അയച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുർഗാ പൂജ പരാമർശം; ആൾ ദൈവത്തിന്‍റെ ചിത്രം കത്തിച്ച കേസിൽ ബംഗാളിൽ‌ കോൺഗ്രസ് നേതാവിന് പൊലീസ് നോട്ടീസ്

‘സുഹൃത്ത് അജിത്തിന്‍റെ കാർ റേസ് കാണാൻ പോയി’; വിജയ്‌യുടെ യുകെ സന്ദർശനത്തെ പരിഹസിച്ച് ഡിഎംകെ

സെയിൽസ് ഗേളിനെ ബലം പ്രയോഗിച്ച് ചുംബിച്ചു; 34കാരന് ഒരു വർഷം കഠിനതടവും 1000 രൂപ പിഴയും

ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരുക്ക്

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്