PM Narendra Modi file
India

'ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അപലപനീയം, ചർച്ച അനിവാര്യം', നരേന്ദ്ര മോദി

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണ്

MV Desk

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്‍റെ പശ്ചത്തലത്തിൽ പശ്ചിമേഷ്യയിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ഐക്യവും സഹകരണവും ആവശ്യമാണെന്നും രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയതുൾപ്പെടെയുള്ള എല്ലാ അക്രമങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും ഇന്ത്യ എതിരാണെന്ന് മോദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അടിയന്തര ചർച്ചകൾ ആവശ്യമാണെന്നും ചർച്ചകൾക്കും നയതന്ത്രങ്ങൾക്കുമാണ് ഇന്ത്യ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി സംസാരിച്ചശേഷം പലസ്തീനിലേക്ക് സഹായങ്ങൾ അയച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്

''ഗാന്ധി കുടുംബത്തെ ഉപദ്രവിക്കുകയെന്നതാണ് നാഷണൽ ഹെറാൾഡ് കേസിന്‍റെ ലക്ഷ‍്യം'': മല്ലികാർജുൻ ഖാർഗെ

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു