ജോലിക്ക് ഭൂമി അഴിമതിക്കേസ്: ഇഡിക്കു മുന്നിൽ ഹാജരായി റാബ്‌റി ദേവി, ലാലു പ്രസാദിനും തേജ് പ്രതാപിനും സമൻസ്

 
India

ജോലിക്ക് ഭൂമി അഴിമതിക്കേസ്: ഇഡിക്കു മുന്നിൽ ഹാജരായി റാബ്‌റി ദേവി, ലാലു പ്രസാദിനും തേജ് പ്രതാപിനും സമൻസ്

മകൾ മിസ ഭാരതിക്കൊപ്പമാണ് റാബ്‌റി ദേവി ഇഡി ഓഫിസിൽ ഹാജരായത്.

പറ്റ്ന: ജോലിക്കു ഭൂമി അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരായി ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയുമായി റാബ്‌റി ദേവി. കേസിൽ ലാലു പ്രസാദ് യാദവ് മകൻ തേജ് പ്രതാപ് യാദവ് എന്നിവർക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ട്.

മകൾ മിസ ഭാരതിക്കൊപ്പമാണ് റാബ്‌റി ദേവി ഇഡി ഓഫിസിൽ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് ഇഡി മുൻപും റാബ്റി ദേവി അടക്കമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്. യുപിഎ ഒന്നാം സർക്കാരിന്‍റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.

ലാലുവിന് കൈക്കൂലിയായി ഭൂമി എഴുതി നൽകിയെന്നാണ് സിബിഐ അന്വേഷണത്തിൽ ഉദ്യോഗാർഥികൾ നൽകിയ മൊഴി.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി