സി.ജോസഫ് വിജയ്

 
India

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്

എം. കരുണാനിധിയെ പരമ്പരാഗതമായി കലൈഞ്ജർ എന്നു ചേർത്താണ് തമിഴ്നാട് നിയമസഭയിൽ പരാമർശിച്ചു വരുന്നത്.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാർ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ കലൈഞ്ജർ എന്ന വിശേഷണപ്പേര് ചേർക്കാതെ വിളിച്ചതിന്‍റെ പേരിലാണ് വിജയ് ക്ഷമ ചോദിച്ചത്. എം. കരുണാനിധിയെ പരമ്പരാഗതമായി കലൈഞ്ജർ എന്നു ചേർത്താണ് തമിഴ്നാട് നിയമസഭയിൽ പരാമർശിച്ചു വരുന്നത്.

നിലവിലെ സർക്കാർ മറ്റു സർക്കാരുകളെ പോലെ അല്ലെന്നും പണം കൊടുത്തല്ല അധികാരത്തിൽ ഏറിയതെന്നും വനം മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് മറ്റു രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് എം. കരുണാനിധിയെ മുൻ മുഖ്യമന്ത്രി, കലൈഞ്ജർ എന്നീ വിശേഷണങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് കരുണാനിധി എന്നു പരാമർശിച്ചത്.

ഇതോടെ ഡിഎംകെ എംഎൽഎമാർ പ്രതിഷേധിക്കുകയും സഭയിൽ ബഹളം വയ്ക്കുകയും ചെയ്തു. കെകെഎസ്ആർ രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ഡിഎംകെ പ്രതിഷേധം ശക്തമായതോടെയാണ് വനം മന്ത്രിക്കു വേണ്ടി വിജയ് മാപ്പപേക്ഷിച്ചത്. മുൻ മുഖ്യമന്ത്രിയെ പേരു മാത്രം പറഞ്ഞ് പരാമർശിച്ചത് ഉചിതമായില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

വിഴിഞ്ഞത്തുനിന്ന് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം

"നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു"; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ