"ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് നടക്കട്ടെ, എന്തിനാണിത്ര ധൃതി"; സുപ്രീം കോടതി

 

file image

India

"ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് നടക്കട്ടെ, എന്തിനാണിത്ര ധൃതി"; സുപ്രീം കോടതി

നാലു നിയമവിദ്യാർഥികളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്‍റിലെ ഇന്ത്യ- പാക് ക്രിക്കറ്റ് മാച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച മാച്ച് നടക്കുന്നതിനാൽ ഹർജി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്തിനാണിത്ര തിരക്ക്, അതൊരു മാച്ചാണ്, അതു നടക്കട്ടെ, ഈ ഞായറാഴ്ചയാണ് മാച്ച്, എന്താണ് ചെയ്യാൻ കഴിയുകയെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്.

നാലു നിയമവിദ്യാർഥികളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന്‍റെ ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ഇത്തരത്തിലൊരു മാച്ച് നടക്കുന്നത് പൊതു വികാരത്തിലും രാജ്യത്തിന്‍റെ അഭിമാനത്തിനും എതിരാണെന്നാണ് ഹർജി‌യിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മാച്ച് നടന്നാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ വികാരങ്ങൾ വ്രണപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മാച്ച്.

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

"മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു''; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ഇടിമിന്നലിന് സാധ്യത, അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴ

ഝാർഖണ്ഡിൽ നാലു ഭീകരർ പിടിയിൽ; പ്രതികൾക്ക് പാക്കിസ്ഥാനുമായി ബന്ധം