zero percent voting recorded in 6 Nagaland districts 
India

ആരും വോട്ട് ചെയ്യാതെ നാഗാലാൻഡിലെ 6 ജില്ലകൾ

4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്.

Ardra Gopakumar

കൊഹിമ: നാഗാലാൻഡിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 6 ജില്ലകളിലെ ഒറ്റ വോട്ടർമാർ പോലും വോട്ട് ചെയ്തില്ല. പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആരും വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് വോട്ടർമാർ വിട്ടുനിന്നത്.

738 പോളിങ് ബൂത്തുകൾ ഇവർക്കായി സജ്ജീകരിച്ചിരുന്നു. 4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ കിഴക്കൻ നാഗാലാൻഡിൽ പ്രത്യേക സംസ്ഥാന വാദം സജീവമാണ്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ 6 ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിന് പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

60 അംഗ നാഗാ അസംബ്ലിയിലെ 20 മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. നാഗാലാൻഡിലെ 7 ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം