മുഹമ്മദ് മുയ്സു 
World

മാലദ്വീപിന്‍റെ നിലപാട് എല്ലാവർക്കും വ്യക്തമായിക്കാണും; ഇന്ത്യയ്ക്കെതിരേ മുയ്സുവിന്‍റെ ഒളിയമ്പ്

ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ടെന്നാണ് ദ്വീപിന്‍റെ വിധിയെഴുത്തെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്‌സു പറഞ്ഞു.

നീതു ചന്ദ്രൻ

മാലെ: സ്വാതന്ത്ര്യം, പരമാധികാരം തുടങ്ങിയ വിഷയങ്ങളിൽ മാലദ്വീപിന്‍റെ നിലപാടിനെക്കുറിച്ച് അന്താരാഷ്‌ട്ര സമൂഹത്തിന് ഇപ്പോൾ വ്യക്തമായിക്കാണണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയായ പിഎൻസി വൻ ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ട് മുയ്‌സുവിന്‍റെ പരാമർശം. 93 അംഗ പാർലമെന്‍റിൽ പിഎൻസിക്ക് 68 സീറ്റുകൾ ലഭിച്ചിരുന്നു. സഖ്യകക്ഷികൾക്ക് മൂന്നു സീറ്റുകളുണ്ട്. ഭരണഘടനാ ഭേദഗതിക്കുൾപ്പെടെ അധികാരമാണ് മുയ്‌സുവിന് കൈവന്നത്.

ചൈനാ അനുകൂലിയായ മുയ്‌സു, പ്രസിഡന്‍റായ ഉടൻ ദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചൈനയുമായി പ്രതിരോധക്കരാറിൽ ഒപ്പുവച്ചിട്ടുണ്ട് മുയ്സു. ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തണമെന്നു വാദിക്കുന്ന മുൻ പ്രസിഡന്‍റ് മുഹമ്മദ് സോലിഹിന്‍റെ എംഡിപിക്ക് 15 സീറ്റുകൾ മാത്രമാണു നേടാനായത്.

തന്‍റെ നിലപാടിനു ദ്വീപ് നൽകിയ അംഗീകാരമാണ് വൻ ഭൂരിപക്ഷമെന്നു മുയ്സു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ടെന്നാണ് ദ്വീപിന്‍റെ വിധിയെഴുത്തെന്നും ഇന്ത്യയെ ലക്ഷ്യമിട്ട് മുയ്‌സു ഉൾപ്പെടെ പിഎൻസി നേതാക്കൾ പറഞ്ഞു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി