1,000 സംരംഭങ്ങൾ 100 കോടി ടേണോവർ ക്ലബിലെത്തിക്കും

2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് "സംരംഭക വർഷം 2.0'
1,000 സംരംഭങ്ങൾ 100 കോടി ടേണോവർ ക്ലബിലെത്തിക്കും

പി. രാജീവ്,വ്യവസായ- നിയമ മന്ത്രി

വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭക വർഷം 2.0 ഉൾപ്പെടെ 4 പദ്ധതികൾക്കാണ് തുടക്കമാവുന്നത്. തെരഞ്ഞെടുത്ത 1,000 സൂക്ഷ്മ- ചെറുകിട- ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് "എംഎസ്എംഇ സ്കെയിൽ അപ്പ് മിഷൻ- മിഷൻ 1000'. നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകളുള്ള എംഎസ്എംഇകളെ സുതാര്യ സംവിധാനത്തിലൂടെ സ്കെയിൽ അപ്പ് സ്കീമിനായി തെരഞ്ഞെടുക്കും. ആ യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ടെക്നോളജി നവീകരണ സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടാനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തും. വ്യവസായ വകുപ്പിന്‍റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണനയും നൽകും.

2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് "സംരംഭക വർഷം 2.0'. ബോട്ടം-അപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെ പൊതുബോധവത്കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാ- ലൈസൻസ്- സബ്സിഡി മേളകളും സംഘടിപ്പിക്കും. മെന്‍ററിങ് സിസ്റ്റത്തിൽ എല്ലാ എംഎസ്എംഇകളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും. നെറ്റ്‌വർക്കിങ് പോർട്ടലും ആരംഭിക്കും.

കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പുവരുത്താൻ ആരംഭിക്കുന്ന പദ്ധതിയാണ് എംഎസ്എംഇ സുസ്ഥിരതാ പദ്ധതി. എംഎസ്എംഇകളുടെ അടച്ചുപൂട്ടൽ നിരക്ക് കുറയ്ക്കാനും പുതിയ എംഎസ്എംഇകളുടെ വിറ്റുവരവിൽ 5% വളർച്ചാ നിരക്ക് ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി എംഎസ്എംഇ പെർഫോമൻസ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റം കൊണ്ടുവരും. ഒപ്പം എംഎസ്എംഇകൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനതല നെറ്റ്‌വർക്കിങ് ക്ലസ്റ്ററും സൃഷ്ടിക്കും. പ്രത്യേക ഇൻസന്‍റീവുകളും ഈ പദ്ധതിയിലൂടെ എംഎസ്എംഇകൾക്ക് ലഭ്യമാക്കും.

നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് ആരംഭിച്ച പ്രത്യേക യുട്യൂബ് ചാനലിലൂടെ സംരംഭകരുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോകൾ ജനങ്ങളിലെത്തിക്കും. ചാനലിന്‍റെ പ്രമോഷൻ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തും. അതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു സാമ്പത്തികവർഷ കാലയളവിൽ ആരംഭിച്ച എംഎൽഎംഇകളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം, ഉണ്ടായ നിക്ഷേപം എന്നീ 3 വിഭാഗങ്ങളിലും ചരിത്രം സൃഷ്ടിച്ചാണ് സംരംഭക വർഷം ഒന്നാം ഘട്ടം അവസാനിച്ചത്. 1,39,840 സംരംഭങ്ങളും 3,00,056 തൊഴിലും 8,422 കോടി രൂപയുടെ നിക്ഷേപവും കേരളത്തിലുണ്ടായി. ഇതു സൃഷ്ടിച്ച ആവേശം മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com