ഇൻസ്റ്റഗ്രാം "ഗിവ് എവേ'യുടെ ഹരിതമാതൃകയുമായി യുവസംരംഭകൻ

തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്കു മുപ്പതിനായിരം രൂപ സമ്മാനമായി നേടാനുള്ള അവസരമാണ് 'ഗിവ് എവേ' ഒരുക്കിയത്
ഇൻസ്റ്റഗ്രാം "ഗിവ് എവേ'യുടെ 
ഹരിതമാതൃകയുമായി യുവസംരംഭകൻ

മലപ്പുറം : സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം കൂട്ടാൻ സമ്മാനങ്ങൾ നൽകുന്ന 'ഗിവ് എവേ' ക്യാംപെയ്നുകൾക്കു വലിയ സ്വീകാര്യതയാണ് ഇക്കാലത്ത്. അത്തരം പ്രചാരണരീതിയെ പരസ്യത്തിനൊപ്പം പരിസ്ഥിതി അവബോധം വളർത്താനുള്ള വഴിയാക്കി മാറ്റിയിരിക്കുന്നു ഷിബിലി റഹ്‌മാൻ എന്ന യുവസംരംഭകൻ.

കൊച്ചി ആസ്ഥാനമായ റോയൽ ട്രേഡേഴ്‌സ് അക്കാഡമിയെന്ന സ്വന്തം സാമ്പത്തിക സാക്ഷരതാ സ്ഥാപനത്തിന്‍റെ ഇൻസ്റ്റഗ്രാം വഴിയുള്ള പ്രചാരണത്തിലൂടെ നൂറുകണക്കിനു മരങ്ങൾ നടാനുള്ള വഴിയാണ് മലപ്പുറം തിരൂർ സ്വദേശി ഷിബിലി ഒരുക്കിയത്‍. മെയ് മാസം ആരംഭിച്ച പ്രചാരണത്തിന്‍റെ ഭാഗമായാണ് ഷിബിലി ഇൻസ്റ്റഗ്രാമിലൂടെ പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്കു മുപ്പതിനായിരം രൂപ സമ്മാനമായി നേടാനുള്ള അവസരമാണ് 'ഗിവ് എവേ' ഒരുക്കിയത്. പങ്കെടുക്കുന്നവരോട് തങ്ങളുടെ പേജുകൾ ഫോളോ ചെയ്യുന്നതിനൊപ്പം ഒരു മരം നട്ട് അതിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാ സ്റ്റോറിയായി പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മരത്തിന്‍റെ അന്നത്തെ അവസ്ഥ കാണിക്കുന്ന മറ്റൊരു ചിത്രവും സ്റ്റോറിയാക്കാൻ ആവശ്യപ്പെട്ടു. നൂറുകണക്കിന് ഇൻസ്റ്റഗ്രാം ഉപഭോക്താക്കളാണ് ഇതിനോട് പ്രതികരിച്ചത്. ഇവരിൽ നിന്നു തെരഞ്ഞെടുത്ത സൈനു കവനൂർ, ആദിൽ തിരൂർ, ഷഹീൻ കൊച്ചി എന്നിവർ വിജയികളായി. വിജയികൾക്കു പതിനായിരം രൂപ വീതമാണു ലഭിക്കുക. തെരഞ്ഞെടുത്ത അഞ്ചുപേർക്കു പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

എല്ലാവരും ലൈക്കിനും ഷെയറിനുമായി മാത്രം 'ഗിവ് എവേ' ക്യാംപെയ്നുകൾ നടത്തുമ്പോൾ അതുപയോഗിച്ച് സമൂഹത്തിനു പ്രയോജനമുള്ള സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെയാണു പ്രചാരണം നടത്തിയതെന്നു ഷിബിലി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ അമിതമായി സമയം ചെലവഴിക്കുന്ന യുവാക്കളെ ഇൻസ്റ്റഗ്രാം ഉപയോഗിച്ച് തന്നെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നെന്നും ഷിബിലി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com