5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് കിഫ്ബി ധനാനുമതി

നിലവിൽ 80,000 കോടിയിൽപരം രൂപയുടെ 1057 പദ്ധതികൾ കിഫ് ബോർഡ് അംഗീകാരം നൽകി കഴിഞ്ഞു
5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് കിഫ്ബി ധനാനുമതി

തിരുവനന്തപുരം: കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോർഡ് യോഗത്തിലും ശനിയാഴ്ച നടന്ന എക്സിക്യൂട്ടീവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്‍റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിൽ എട്ട് പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ 9 പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 46732 കോടി രൂപയുടെ 3 പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടി രൂപയുടെ 2 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ തൃശൂർ കോർപ്പറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനതിട്ടയിലെ കരുൺ ജോർജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിൽ ഹസ്ബൻഡറി വകുപ്പിന് കീഴിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍റർ നിർമ്മാണത്തിനായി 10.24 കോടി രൂപയും അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ 80,000 കോടിയിൽപരം രൂപയുടെ 1057 പദ്ധതികൾ കിഫ് ബോർഡ് അംഗീകാരം നൽകി കഴിഞ്ഞു. വ്യത്യസ്തമായ മേഖലയിലുള്ള ഈ പദ്ധതികൾ വിവിധ നിർമാണ ഘട്ടങ്ങളിൽ ആണ്. കിഫ്ബിയ്ക്ക് പ്രധാന വരുമാന സ്രോതസ് ആയി നിശ്ചയിച്ചിട്ടുള്ള മോട്ടോർ വെഹിക്കിൾ ടാക്സ് - പെട്രോളിയം സൈസ് ഇനത്തിൽ സർക്കാരിൽ നിന്നും നാളിതുവരെ 12,606 കോടി ലഭിച്ചിട്ടുണ്ട്. ധനസമാഹരണത്തിന്‍റെ ഭാഗമായി വിവിധ ബാങ്കുകൾ, ധനകാര്യവികസന ഡവലപ്മെന്‍റ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷൻ നിന്നുള്ള ലോണുകൾ, ബോണ്ടുകൾ എന്നിവയിലൂടെ ഉറപ്പുവരുത്തിയ 21,320 കോടി രൂപയിൽ നിന്നും 17,689 കോടി രൂപ കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. നാളിതുവരെ 23,095 കോടി രൂപ പദ്ധതികളിലേക്കായി വിനിയോഗിക്കുവാൻ കിഫ്ബിയ്ക്ക് കഴിഞ്ഞു.

ഇക്കുറി ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ

  • പിണറായി വില്ലെജിലെ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിനായി 232.05 കോടി രൂപയുടെ പദ്ധതി.

  • തൃശൂർ മെഡിക്കൽ കോളെജിലെ വനിതാ ശിശു ബ്ലോക്കിന്‍റെ നിർമാണത്തിനായി 279.19 കോടി രൂപയുടെ പദ്ധതി.

  • കണ്ണൂർ എയർപോർട്ട് കണക്റ്റിവിറ്റി പാക്കെജിൽ ഉൾപ്പെടുന്ന മൂന്ന് റോഡ് പദ്ധതികൾക്കായി 1979.47 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പിനുള്ള അംഗീകാരം.

  • TrEST റിസർച്ച് പാർക്കിനായി വിളപ്പിൽശാലയിൽ 50 ഏക്കർ സ്ഥലമേറ്റെടുപ്പിനായി 203.93 കോടി രൂപയുടെ അംഗീകാരം.

  • മട്ടന്നൂർ - ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മൂന്ന് കുടിവെള്ള പദ്ധതികളുടെ ഡിസ്ട്രിബ്യൂഷന് നെറ്റ്‌വർക്കുകൾക്കായി 467.32 കോടി രൂപയുടെ അംഗീകാരം.

  • മലയോര ഹൈവേയുടെ ഭാഗമായി 9 പദ്ധതികൾക്കായി 582.82 കോടി രൂപയുടെ അംഗീകാരം.

  • തീരദേശ ഹൈവേയുടെ ഭാഗമായി 4 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയുടെ അംഗീകാരം.

  • ആലുവ-പെരുമ്പാവൂർ റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയുടെ അനുമതി.

  • 5 ഇടങ്ങളിലെ ജക്‌ഷൻ വികസനത്തിന്‍റെ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപയുടെ അംഗീകാരം.

  • ബാലരാമപുരം അടിപ്പാത ഉൾപ്പെടുന്ന കൊടിനട വഴിമുക്ക് റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയുടെ അംഗീകാരം.

  • കൊട്ടാരക്കര ബൈപ്പാസിന്‍റെ സ്ഥലമേറ്റെടുപ്പിനായി 110.36 കോടി രൂപയുടെ അനുമതി.

  • കോവളത്തിന്‍റെയും സമീപ പ്രദേശങ്ങളിലെയും ബീച്ചുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 89.09 കോടി രൂപയുടെ പദ്ധതി.

  • മണക്കാട് ആറ്റുകാൽ ക്ഷേത്രം റോഡിന്‍റെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി

  • ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുമായി മൂന്ന് ട്രാൻസലേഷണൽ റിസർച്ച് സെന്‍ററുകളുടെ നിർമാണത്തിനായി 47.83 കോടി രൂപയുടെ അനുമതി.

  • ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ മൂന്ന് ഹോസ്റ്റലുകളുടെ നിർമാണത്തിനായി 76.94 കോടി രൂപയുടെ അനുമതി

  • 5 താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 271.85 കോടി രൂപയുടെ അംഗീകാരം.

  • തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഇമേജോളജി വകുപ്പിന്‍റെ വികസനത്തിനായി 43.75 കോടി രൂപയുടെ അനുമതി.

  • ഹരിപ്പാട്, അടൂർ, കോതമംഗലം എന്നീ മുനിസിപ്പാലിറ്റികളിലും ഏഴോം, കല്ലിയാശേരി മൂത്തേടം, പനങ്ങാട്, പഴയന്നൂർ, തരിയോട്, തുവ്വൂർ, വള്ളത്തോൾ നഗർ, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങളുടെ നിർമാണത്തിനായി 28.21 കോടി രൂപയുടെ അനുമതി.

  • കോസ്റ്റൽ ഷിപ്പിങ് & ഇൻലാന്‍റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്‍റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്കുള്ള അനുമതി.

ഇതുവരെ പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങൾ

1. വനംവകുപ്പ്. മനുഷ്യമൃഗ സംഘർഷം: മുപ്പതിടങ്ങളിൽ ഫെൻസിങ് പൂർത്തീകരിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക് - 2 ഘടകഭാഗങ്ങൾ പൂർത്തീകരിച്ചു. തുക 130,81 കോടി.

2. ഫീഷറീസ് വകുപ്പ് രണ്ട് ഇടങ്ങളിലെ ഫിഷിങ് ഹാർബറുകളും എട്ടു ഫിഷറീസ് സ്കൂളുകളും തുക 22.53 കോടി

3. പൊതുവിദ്യാഭ്യാസ വകുപ്പ് 269 സ്കൂൾ കെട്ടിടങ്ങൾ, 44705 ഹൈടെക് ക്ലാസ് റൂമുകൾ, 11257 ഹൈടെക് ലാബുകൾ(89 പദ്ധതികളിലായി) തുക: 1780.55 കോടി

4. ഉന്നത വിദ്യാഭ്യാസ വകുപ്പ് 6 കോളജ് കെട്ടിടങ്ങൾ - തുക: 32:43 കോടി

5. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജിഎംസി തിരുവനന്തപുരം, 1 താലൂക്ക് ആശുപത്രി, 1 ജനറൽ ഹോസ്പിറ്റൽ, 43 ഡയാലിസിസ് സെന്‍റുറുകൾ, 7 സിസിയു, 8 കാത്‌ലാബുകൾ തുക. 334.02 കോടി

6.വ്യവസായ വകുപ്പ് പെട്രോകെമിക്കൽ പാർക്ക് വ്യവസായ പാർക്ക് വികസനത്തിന് വേണ്ടി ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ലിമിറ്റഡിന്‍റെ ഭൂമി ഏറ്റെടുക്കലും വികസന പ്രവർത്തനങ്ങളും ബയോ 360 ലൈഫ് സയൻസ് പാർക്കിന്‍റെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കൽ തുക 1479.23 കോടി.

7. ഐടി വകുപ്പ് ടെക്നോസിറ്റിയിൽ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി കെട്ടിടങ്ങളുടെ നിർമാണം തുക 100 കോടി

8. പൊതുമരാമത്ത് വകുപ്പ് 56 പദ്ധതികൾ- തുക: 2,052.34 കോടി

9. രജിസ്ട്രേഷൻ വകുപ്പ്: ഏഴ് പദ്ധതികളിലായി 25 സബ് രജിസ്ട്രാർ ഓഫീസുകൾ. തുക- 28.78 കോടി.

10. പട്ടികജാതി, പട്ടികവർഗ വികസനവകുപ്പ്: പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, ഐടിഐ, എംആർഎസ് കെട്ടിടങ്ങൾ (15 എണ്ണം)- തുക: 80,61 കോടി.

11. കായിക യുവജനക്ഷേമ വകുപ്പ്: സ്പോർട്സ് സൗകര്യങ്ങളും സിന്തറ്റിക് ട്രാക്കുകളും അടക്കം 10 സ്റ്റേഡിയങ്ങൾ - തുക. 109.50 കോടി.

12. ടൂറിസം വകുപ്പ്: ആലപ്പുഴ പൈതൃക പദ്ധതിയുടെ 5 ഘടകഭാഗങ്ങൾ തുക:15.15 കോടി.

13. ജലവിഭവ വകുപ്പ്: 14 കുടിവെള്ളപദ്ധതികൾ - തുക: 336.58 കോടി

14. സാംസ്കാരിക വകുപ്പ്: കോട്ടയത്ത് ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ- തുക: 6.03 കോടി.

15. പൊതുമരാമത്ത് ദേശീയപാത അഥോറിറ്റി ദേശീയ പാതയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ- തുക: 5,580.74 കോടി രൂപ, ആകെ തുക 12,089,29 കോടി രൂപ

കിഫ്ബിയുടെ ധനസ്ഥിതി

നിലവില്‍ 80,000 കോടിയില്‍പരം രൂപയുടെ 1057 പദ്ധതികള്‍ കിഫ്‌ ബോര്‍ഡ്‌ അംഗീകാരം നല്‍കി കഴിഞ്ഞു. വ്യത്യസ്തമായ മേഖലയിലുള്ള ഈ പദ്ധതികള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആണ്‌. കിഫ്ബിയ്ക്ക്‌ പ്രധാന വരുമാന സ്രോതസ്‌ ആയി നിശ്ചയിച്ചിട്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ്‌ - പെട്രോളിയം സെസ്‌ ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും നാളിതുവരെ 12,606 കോടി ലഭിച്ചിട്ടുണ്ട്‌. ധനസമാഹരണത്തിന്‍റെ ഭാഗമായി വിവിധ ബാങ്കുകള്‍/ ധനകാര്യവികസന ഡവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ ഇന്‍സ്ടിട്യൂഷന്‍ നിന്നുള്ള ലോണുകള്‍, ബോണ്ടുകള്‍ എന്നിവയിലൂടെ ഉറപ്പുവരുത്തിയ 21,320 കോടി രൂപയില്‍ നിന്നും 17,689 കോടി രൂപ കിഫ്ബി വായ്പയെടുത്തിട്ടുണ്ട്‌. നാളിതുവരെ 23,095 കോടി രൂപ പദ്ധതികളിലേക്കായി വിനിയോഗിക്കുവാന്‍ കിഫ്ബിയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ (Annexure-4) ഈ പദ്ധതികള്‍ക്കുള്ള പണം, ഏറ്റവും ചെലവ്‌ കുറഞ്ഞ രീതിയില്‍ വിവേകപൂര്‍വ്വം കണ്ടെത്തുക എന്നതും തീരുമാനങ്ങളെടുക്കുക എന്നതും വളരെയധികം ശ്രമകരമായി ഒരു പ്രക്രിയയാണ്. ഉചിതമായ രീതിയില്‍ വിവേകപൂര്‍വ്വമായി ധനസമാഹരണം നടത്തുന്നതിനു കിഫ്ബിയെ സഹായിക്കുന്നത്‌ അതിന്‍റെ അസറ്റ് - ലയബിലിറ്റി മാനേജ്മെന്‍റ് (ALM) സംവിധാനമാണ്. കിഫ്ബിയ്ക്ക്‌ ലഭിക്കുവാനുള്ള വരുമാനങ്ങളെയും പദ്ധതികളുടെ നിര്‍മ്മാണ ഘട്ടം അനുസരിച്ചുള്ള ഭാവി ചെലവുകളെയും മറ്റ്‌ വായ്പ ചെലവുകളെയുമെല്ലാം പരിഗണിച്ച്‌ ശാസ്ത്രീയമായ രീതിയില്‍ വിവേകപൂര്‍വ്വമായ കടമെടുപ്പ്‌ നിര്‍ദ്ദേശിക്കുകയാണ് കിഫ്ബിയുടെ എഎൽഎം ചെയുന്നത്‌. പദ്ധതികളുടെ പുരോഗതിയും അതനുസരിച്ച്‌ അവയ്ക്ക്‌ ഭാവിയില്‍ എന്നൊക്കെ ഫണ്ട്‌ ആവശ്യമായി വരും എന്ന വിവരവും കിഫ്ബിയുടെ വിവിധ ഓണ്‍ലൈന്‍ ആപ്പിക്കേഷനുകള്‍ വഴി ലഭിക്കുന്ന വിവരങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ്‌ (AI) ഉപയോഗിച്ച്‌ അപഗ്രഥനം നടത്തി ഓരോ സമയവും കിഫ്ബിക്ക്‌ ആവശ്യമായ ഫണ്ട്‌ എത്രയെന്ന്‌ കണ്ടുപിടിക്കാന്‍ സംവിധാനം നിലവിലുണ്ട്‌.

കിഫ്ബി ധനകാര്യ അനുമതി നല്‍കുന്നത്‌ മുതല്‍ പദ്ധതിയുടെ നടത്തിപ്പിന്‍റെ ഓരോഘട്ടത്തിലും ഇതിനാവൃശ്യമായ ഡാറ്റകള്‍ ശേഖരിക്കുന്നുണ്ട്‌. ഈ ഡാറ്റകള്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഓരോ ജോലിയുടെയും പണം എപ്പോള്‍ ആവശ്യമായി വരും എന്നത്‌ ഇതിലൂടെ കിഫ്ബിയ്ക്ക്‌ അറിയാനും കഴിയും. കിഫ്ബിയുടെ കൈവശം ഉള്ള ഫണ്ട്‌, ലഭിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സ്‌ - പെട്രോളിയം സെസ്‌ മറ്റ്‌ വരുമാനങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്താകും ഭാവിയില്‍ ആവശ്യമായ ഫണ്ട്‌ എത്രയെന്ന്‌ നിശ്ച്ചയിക്കുക. ഈ സംവിധാനം വഴി കിഫ്ബി ധനഅനുമതി നല്‍കുന്ന എല്ലാ പദ്ധതികളുടെയും നടത്തിപ്പിന് ആവശ്യമായ ഫണ്ട്‌ എപ്പോളോക്കെ വേണ്ടിവരും എന്ന്‌ നിശ്ചയിക്കാന്‍ കഴിയും. കിഫ്ബിയില്‍ ബില്ലുകള്‍ മുടക്കം കൂടാതെ നല്കിയാല്‍

മാത്രമേ കോണ്‍ട്രാക്ടര്‍മാര്‍ സമയബന്ധിതമായും ഗുണനിലവാരത്തിലും പ്രവര്‍ത്തികള്‍ നടത്തുവെന്ന്‌ കിഫ്ബിയ്ക്ക്‌ ഉത്തമ ബോധ്യം ഉണ്ട്‌. അതിനാല്‍ ഭാവിയില്‍ ഒരുവര്‍ഷം വരെയുള്ള ബില്ലുകള്‍ക്ക്‌ ആവശ്യമായ തുക നേരത്തെതന്നെ സ്വരൂപിക്കാന്‍ അനുമതി ബോര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. ഇതുമൂലം ഭാവിയിലെ ഒരുവര്‍ഷം വരെയുള്ള ബില്ലുകളില്‍ പെയ്മെന്‍റുകള്‍ നടത്താന്‍ ആവശ്യമായ ഫണ്ട്‌ ഇപ്പോഴും കിഫ്ബിയുടെ കൈവശം ഉണ്ടായിരിക്കും. ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ (SPV) എല്ലാ രണ്ടാഴ്ചയിലും കിഫ്ബിയുടെ പ്രോജക്ട്‌ & ഫിനാന്‍സ്‌ മാനേജ്മെന്‍റ് സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയുന്നുണ്ട്‌. കിഫ്ബിയുടെ നിലവിലുള്ള വായ്പകളും അവയുടെ തിരിച്ചടവ്‌ പ്രതിബദ്ധതയും കൃത്യമായി എഎൽഎം സംവിധാനത്തിന്‌ ലഭ്യമാണ്.

കിഫ്ബിയ്ക്ക്‌ സമീപ ഭാവിയില്‍ ലഭിക്കാനുള്ള വരുമാനങ്ങള്‍ അവയുടെ ലഭ്യമായ മുന്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഎൽഎം കണക്കുകൂട്ടുന്നു. ഈ വിവരങ്ങളെയെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ നിലവിലെ സ്ഥിതിയില്‍ വരും നാളുകളില്‍ എന്നൊക്കെ എത്ര തുക വായ്പയായി കിഫ്ബിയ്ക്ക്‌ കണ്ടെത്തേണ്ടിവരും എന്നുള്ള കണക്കുകളും എഎൽഎം സംവിധാനം നല്‍കുന്നു. വിവിധ അക്കൌണ്ടുകളിലായി നിലവില്‍ കിഫ്ബിയുടെ കൈവശം 6,959 കോടി രൂപ ബാക്കിയുണ്ട്‌. കൂടാതെ 3,632 കോടി രൂപ അനുവദിച്ച്‌ കിട്ടിയ വിവിധ വായ്പകളില്‍ നിന്നായി എടുക്കുവാന്‍ ബാക്കിയുണ്ട്‌. എഎൽഎം കണക്കുകൂട്ടുന്നത്‌ പ്രകാരം നിലവിലെ സ്ഥിതിയില്‍ 2023-24 സാമ്പത്തിക വര്‍ഷം 9,000 കോടി രൂപ കിഫ്ബിയ്ക്ക്‌ വായ്പ്പയിനത്തില്‍ ധനവിപണിയില്‍ നിന്നും കണ്ടെത്തേണ്ടിവരും.

ഇത്തരത്തില്‍ പദ്ധതികള്‍ക്കായി നല്‍കുവാന്‍ കിഫ്ബിയുടെ കൈവശം നിലവില്‍ ആവശ്യത്തിനുള്ള ഫണ്ട്‌ ലഭ്യമാണ്. സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പശ്ചാത്തല സൗകര്യ വികസനതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്‌ കിഫ്ബി പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ആക്ട്‌ പ്രകാരം ലഭിക്കേണ്ട തുക മുടക്കമില്ലാതെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ഇത്തരത്തില്‍ കിഫ്ബിയ്ക്ക്‌ മാര്‍ക്കറ്റില്‍ നിന്നും ഫണ്ട്‌ കണ്ടെത്തുന്നതിനു പ്രതിസന്ധികള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കിഫ്ബിപോലെയുള്ള സ്ഥപനങ്ങളുടെ വായ്പ്പ സംസ്ഥാനത്തിന്‍റെ വായ്പ പരിധിയില്‍ ഉള്‍പ്പെടുത്തിയതു കാരണം സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്‌. ഇത്‌ ഗൌരവകരമായ ഒരു സ്ഥിതിവിശേഷമാണ്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുള്ള മറ്റ്‌ വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമ പദ്ധതികളേയും ഇവ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌ എന്നത്‌ വസ്തുതയാണ്.

അനുമതി നല്‍കിയ പദ്ധതികളുടെ പട്ടിക താഴെ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com