upi payment
upi payment

യുപിഐ പേയ്മെന്‍റ്: ടാപ് & പേ സംവിധാനം ജനുവരിയില്‍

പേയ്മെന്‍റ് കമ്പനികള്‍ക്ക് അവരുടെ ആപ്പില്‍ എപ്പോള്‍ വേണമെങ്കിലും യുപിഐ ടാപ്പ് & പേ ഫീച്ചര്‍ സൗകര്യം നടപ്പാക്കാം

കൊച്ചി: ജനുവരി 31ഓടെ എല്ലാ യുപിഐ ഇപാടുകാര്‍ക്കും ടാപ് & പേ സംവിധാനം ലഭിക്കുമെന്ന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ. നിലവില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സ്ഥാപനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ അന്തിമ തിയതി നിര്‍ദേശിച്ചിട്ടില്ല.

പേയ്മെന്‍റ് കമ്പനികള്‍ക്ക് അവരുടെ ആപ്പില്‍ എപ്പോള്‍ വേണമെങ്കിലും യുപിഐ ടാപ്പ് & പേ ഫീച്ചര്‍ സൗകര്യം നടപ്പാക്കാം. ജനുവരി 31ന് മുമ്പായി എല്ലാ കമ്പനികളും ഇത് നടപ്പാക്കുമെന്നാണ് എന്‍പിസിഐയുടെ പ്രതീക്ഷ. ഭീം ആപ്പ്, പേടിഎം എന്നീ ആപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ സൗകര്യം ലഭ്യമാണെന്ന് എന്‍പിസിഐയുടെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് മറ്റ് പുതിയ ഡിജിറ്റല്‍ പേയ്മെന്‍റ് സൗകര്യങ്ങള്‍ക്കൊപ്പം യുപിഐ ടാപ് & പേ സൗകര്യവും അവതരിപ്പിച്ചത്. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി ഉപയോഗപ്പെടുത്തി പണം നല്‍കുന്നയാളുടെ യുപിഐ ഐഡി അഥവാ വിര്‍ച്വല്‍ പേയ്മെന്‍റ് അഡ്രസ് ശേഖരിച്ച് ഇടപാട് നടത്തുന്ന സംവിധാനമാണിത്. ക്യാമറ വഴി ക്യുആര്‍ കോഡ് ഉപയോഗിക്കാതെ തന്നെ പേയ്മെന്‍റ് സാധ്യമാകും. എന്‍എഫ്സി എനേബിള്‍ഡ് ആയ മൊബൈലുകളിലും ഉപകരണങ്ങളിലും ഈ സേവനം ഉപയോഗിക്കാം. പേയ്മെന്‍റ് ആപ്പുകളുടെ ഹോം പേജിലെ യുപിഐ ആപ്ലിക്കേഷനുകളില്‍ കോള്‍-ടു-ആക്ഷന്‍ എന്നൊരു സംവിധാനം നടപ്പാക്കുമെന്ന് അടുത്തിടെ എന്‍പിസിഐ പറഞ്ഞിരുന്നു. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഫോണുകളില്‍ ഈ സൗകര്യമുണ്ടാകും.

യുപിഐ ലൈറ്റ് അക്കൗണ്ടുള്ള ഉപയോക്താക്കള്‍ക്ക് നിലവില്‍ 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ ടാപ് ഫീച്ചര്‍ വഴി ചെയ്യാം. 500 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് യുപിഐ പിന്‍ ആവശ്യമാണ്. യുപിഐ ടാപ് & പേ സേവനം വിപുലമാക്കണമെങ്കില്‍ കച്ചവടക്കാരും മറ്റും എന്‍എഫ്സിക്കായി സര്‍ട്ടിഫൈഡ് ചെയ്തിട്ടുള്ള യുപിഐ സ്മാര്‍ട്ട് ക്യുആര്‍ അല്ലെങ്കില്‍ ടാഗ്സ് ഉപയോഗിക്കേണ്ടതുണ്ട്. അതാണ് ഇത് നടപ്പാക്കാന്‍ കാലതാമസം വരുന്നത്.

യുപിഐ ടാപ് ആന്‍ഡ് പേ കൂടാതെ ക്രെഡിറ്റ്‌ലൈന്‍ ഓണ്‍ യുപിഐ, ഹലോ യുപിഐ, ബില്‍പേ കണക്റ്റ് എന്നീ ഡിജിറ്റല്‍ പേയ്മെന്‍റ് സേവനങ്ങളും കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍പിസി‌ഐ അവതരിപ്പിച്ചിരുന്നു. വോയ്സ് കമാന്‍ഡ് അഥവാ ശബ്ദസന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താനുള്ള സംവിധാനമാണ് ഹലോ യുപിഐ. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംവിധാനമുള്ളത്. വൈകാതെ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. ശബ്ദസന്ദേശങ്ങളെ ടെക്സ്റ്റാക്കി മാറ്റി പണമയക്കാനാകുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

‌ഓരോ മാസവും യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും കാര്യമായ വര്‍ധനയുണ്ടാകുന്നുണ്ട്. നവംബറില്‍ യുപിഐ വഴി 17.4 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഒക്റ്റോബറിലേതിനേക്കാള്‍ 1.4 ശതമാനം വര്‍ധിച്ചു. ഇടപാടുകളുടെ എണ്ണം 1124 കോടിയുമായി. ഒക്റ്റോബറിലെ 1141 കോടിയേക്കാള്‍ എണ്ണത്തില്‍ ചെറിയ കുറവുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com