സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍

രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു
സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍

#വി. ഡി. സതീശന്‍, പ്രതിപക്ഷ നേതാവ്

അഴിമതിയും കമ്മീഷന്‍ പദ്ധതികളും സ്വജനപക്ഷപാതവും ഗൂണ്ട-ലഹരി മാഫിയകളുമായുള്ള സിപിഎം ബന്ധവും പൊലീസിനെയും ഗൂണ്ടകളെയും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമാകുന്ന അക്രമങ്ങള്‍, സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച...

അങ്ങനെ ഭരണകൂടഭീകരതയും അതിന്‍റെ പ്രത്യാഘാതങ്ങളും ചേര്‍ന്ന് ഭീതിദമായ ദിനങ്ങളിലൂടെയാണു രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണു കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.

ബന്ധുക്കള്‍ക്ക് വേണ്ടി അഴിമതി ക്യാമറ

റോഡ് സുരക്ഷയുടെ പേരില്‍ എഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നില്‍ നടന്നതു സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നു വ്യക്തമായി. അഴിമതി ക്യാമറ ഇടപാടിലെ പകല്‍ക്കൊള്ള തെളിവ് സഹിതമാണു പ്രതിപക്ഷം തുറന്നു കാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് പിണറായി വിജയന്‍റെ വീട്ടിനുള്ളില്‍ വരെ ആരോപണങ്ങളെത്തി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിനു പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച തെളിവും പുറത്തുവിട്ടു. എന്നിട്ടും ഭീരുവിനെ പോലെ മഹാമൗനത്തിന്‍റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണു മുഖ്യമന്ത്രി.

എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയതിലൂടെ സിപിഎം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന കറക്കു കമ്പനികള്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാരും കെല്‍ട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏതു പദ്ധതി നടപ്പാക്കിയാലും അതിന്‍റെ കമ്മീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്. ഒരു രൂപ പോലും മുടക്കില്ലാതെ വരുമാനത്തിന്‍റെ 60 ശതമാനമാണ് ഈ കറക്കു കമ്പനിയിലേക്കെത്തുന്നത്.

പ്രതിപക്ഷം പുറത്തു വിട്ട തെളിവുകള്‍ വ്യാജമാണെന്നു സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. ഏപ്രില്‍ 12ലെ മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി സമര്‍പ്പിച്ച കുറിപ്പില്‍ കരാര്‍ നേടിയ കമ്പനികളുടെ വിവരങ്ങള്‍ മറച്ചു വച്ചതും ദുരൂഹമാണ്. പൊതുഖജനാവിന് ഒരു നഷ്ടവും ഇല്ലെന്നു സിപിഎം ന്യായീകരിക്കുമ്പോഴും ജനങ്ങളില്‍ നിന്നും 1,000 കോടി രൂപ പിഴത്തുകയായി പിരിച്ചെടുക്കാന്‍ കറക്കു കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് അഴിമതി ക്യാമറ പദ്ധതി. മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതായപ്പോള്‍ കറക്ക് കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്നു കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്.

കെ ഫോണ്‍ അഴിമതിയിലും പ്രസാഡിയോ

അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണില്‍ നടത്തിയത്. പദ്ധതി നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാര്‍ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണു നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി കണ്‍സോര്‍ഷ്യത്തിനു നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. പത്ത് ശതമാനത്തില്‍ അധികം ടെന്‍ഡര്‍ എക്‌സസ് പാടില്ലെന്ന നിബന്ധന മറികടന്ന് 520 കോടിയോളമാണ് അധികമായി നല്‍കിയത്. ബെല്‍, അഴിമതി ക്യാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്ആര്‍ഐടി, റെയ്‌ല്‍ടെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. എസ്ആര്‍ഐടിക്ക് കിട്ടിയ കരാര്‍ പാലങ്ങളും റോഡുകളും മാത്രം നിര്‍മിക്കുന്ന അശോക ബില്‍ഡ്‌കോണിന് നല്‍കി. അശോക ബില്‍ഡ്‌കോണ്‍ ഈ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിനു ബന്ധമുള്ള കമ്പനിയായ പ്രസാഡിയോയ്ക്ക് നല്‍കി. അഴിമതി ക്യാമറയിലെന്ന പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.

ധൂര്‍ത്തിന് നികുതിക്കൊള്ള

ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍ നിന്നും കരകയറുന്നതിനും സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്‍റെ വില വര്‍ധനവും ഉള്‍പ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേല്‍പ്പിച്ചത്. ഇതിനു പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു. പ്രളയവും കോവിഡ് മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനു പുറമെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചതു സാധാരണക്കാരന്‍റെ വീടെന്ന സ്വപ്‌നത്തിലാണു കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1,000 മുതല്‍ 5,000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണു വര്‍ധിപ്പിച്ചത്.

ലഹരി മാഫിയയ്ക്ക് സി.പി.എം രക്ഷാകര്‍തൃത്വം

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അതു തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണു കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്സിനെ മാത്രമാണു പിടികൂടുന്നത്. ലഹരി മാഫിയയ്ക്കെതിരെ ഒരു നിയന്ത്രണവും പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കാരണം ലഹരി മാഫിയയ്ക്ക് സിപിഎം രക്ഷാകര്‍തൃത്വമുണ്ട്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ തന്നെ ലഹരിക്കടത്തിന്‍റെ ഭാഗമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

വാചക കസര്‍ത്തിലൊതുങ്ങി സ്ത്രീസുരക്ഷ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണു പൊലീസിന്‍റെ തന്നെ കണക്കുകള്‍. 2020ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 ല്‍ 16,199 ലേക്ക് ഉയരുകയും 2022 ല്‍ 18,943 ആകുകയും ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020 ല്‍ 3941 ആയിരുന്നത് 2022 ല്‍ 5315 ലേക്ക് ഉയര്‍ന്നു. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് ഓശാന പാടാനുള്ള ഭക്തജനസംഘമായി നില്‍ക്കുകയാണു പൊലീസ്.

ലൈഫ് മിഷന്‍ തട്ടിപ്പ്

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയും കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ 40% കമ്മീഷന്‍ സര്‍ക്കാരാണെങ്കില്‍ കേരളത്തിലെ സിപിഎം ഭരണത്തില്‍ കമ്മീഷന്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബിജെപി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന്‍ സിഇഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

നെല്ല് സംഭരണത്തില്‍ മാത്രം 1000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കുന്നു. അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉല്‍പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി. സര്‍ക്കാരിന്‍റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയിലാണ്.

പെന്‍ഷനില്ല, മേനി പറച്ചില്‍ മാത്രം

മത്സ്യത്തൊഴിലാളികള്‍ക്കും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെഎസ്ആര്‍ടിസിയെ തകര്‍ത്തു. യുഡിഎഫിന്‍റെ അഭിമാന പദ്ധതിയായ "കാരുണ്യ' ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കു പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്കു മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സമൂഹിക സുരക്ഷാപെന്‍ഷന്‍റെ പേരില്‍ ഊറ്റം കൊള്ളുന്ന പിണറായി സര്‍ക്കാര്‍ ഒരു ദുരന്തമാണ്.

അനധികൃതമായി ലൈസന്‍സ് നല്‍കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര്‍ മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസിന്‍റെ കണ്‍മുന്നില്‍ വനിതാ ഡോക്റ്ററെ കുത്തിക്കൊലപ്പെടുത്തിയതു കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷം നമുക്ക് അഭിമാനിക്കാന്‍ എന്തുണ്ട്? അഴിമതിരാജായി മാറിയ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി കൂടി പുറത്ത് വരുമ്പോള്‍ പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. ജനദ്രോഹ ഭരണത്തിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയും അവകാശവുമില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com